Saturday, October 22, 2011

ആ ദൃശ്യങ്ങളെ കീറി മുറിക്കുമ്പോള്‍ ...

നിയമസഭയിലെ കോലാഹലങ്ങള്‍ പൂര്‍ണമായും കെട്ടടങ്ങിക്കഴിഞ്ഞു. ഭരണ പ്രതിപക്ഷ ബഹളങ്ങളുടെ ടെലിവിഷന്‍ ദൃശ്യങ്ങളും പൂര്‍ണമായും മറവിയിലാണ്ടു. വാക്പോരിന്‍റെയും വാഗ്വാദങ്ങളുടെയും വ്യാഖ്യാനങ്ങളുടെയും കാര്‍മേഘങ്ങള്‍ പെയ്തൊഴിഞ്ഞു. പക്ഷേ, അതുകൊണ്ടൊന്നും ഒരു പോസ്റ്റുമോര്‍ട്ടത്തിന്‍റെ പ്രസക്തി ഇല്ലാതാകുന്നില്ല.

2011 ഒക്ടോബര്‍ 19ന്റെ മനോരമയില്‍ സുജിത് നായര്‍ വക ഒരവലോകനമുണ്ട്. പിഴവിനെ പഴിച്ച് പ്രതിപക്ഷം, പ്രതിക്കൂട്ടില്‍ നേതൃത്വം എന്നാണ് അപഗ്രഥനത്തിന്റെ തലക്കെട്ട്. അതിങ്ങനെ ആരംഭിക്കുന്നു.. "ഒത്തുതീര്‍പ്പു പൊളിഞ്ഞു, രണ്ടുപേര്‍ സസ്പെന്‍ഷന്‍ ഏറ്റുവാങ്ങേണ്ടി വന്നപ്പോള്‍ പിഴച്ചത് എവിടെയെന്ന ചോദ്യം ഇടതുനിയമസഭാ കക്ഷിയില്‍ ശക്തം. പലരുടെയും ചൂണ്ടുവിരല്‍ നീളുന്നത് സ്പീക്കര്‍ക്കെതിരെ പൊട്ടിത്തെറിച്ച ജെയിംസ് മാത്യുവിന്‍റെയും ടി വി രാജേഷിന്റെയും നേര്‍ക്കു തന്നെ".

ഇടതുനിയമസഭാ കക്ഷിയുടെ ചിന്താഗതി മണത്തറിയാന്‍ സുജിത് നായര്‍ ഉപയോഗിക്കുന്ന യന്ത്രങ്ങളൊന്നും നമ്മുടെ പക്കലില്ല. ചെയ്യാത്തത് ചെയ്തെന്നു പറഞ്ഞാല്‍ ആത്മാഭിമാനമുളളവര്‍ക്ക് കേട്ടുനില്‍ക്കാനാവില്ല എന്നു എസ്എഫ്ഐയുടെ നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രഖ്യാപിച്ചത് സാക്ഷാല്‍ പിണറായി വിജയന്‍. എന്നുവെച്ചാല്‍ പിഴച്ചത് എവിടെയെന്ന കാര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയ്ക്ക് സംശയമൊന്നുമില്ല.

എന്തിന്റെ ഒത്തുതീര്‍പ്പ് എന്നു പരിശോധിക്കാനാണ് നാം സംഗതികള്‍ റീവൈന്‍ഡു ചെയ്യുന്നത്. കൂട്ടിന് ദൃശ്യങ്ങളുണ്ട്. സമയവും...

രംഗം ഒന്ന് - 2011 ഒക്‌ടോബര്‍ 14 വെളളി :


വീഡിയോ തുടങ്ങുന്നത് 10.54 നാണ്.. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രസംഗിച്ചുകൊണ്ടിരിക്കുന്നു. പ്രമേയം പ്രസു ചെയ്യരുത് എന്നാവശ്യപ്പെട്ട് തിരുവഞ്ചൂര്‍ പ്രസംഗം അവസാനിപ്പിക്കുമ്പോള്‍ സമയം 10.54.33. മൂന്നു സെക്കന്റുകള്‍ കൂടി കഴിഞ്ഞപ്പോള്‍ ആ സ്ത്രീയെ കയ്യേറ്റം ചെയ്യുന്നുവെന്ന് ട്രഷറി ബഞ്ചുകളില്‍ ആരവം. 10.54.45 ആയപ്പോള്‍ ആ സ്ത്രീകളെ കയ്യേറ്റം ചെയ്തു.. ആ സ്ത്രീകളെ കയ്യേറ്റം ചെയ്തു എന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മൈക്കിലൂടെ വിളിച്ചു പറയുന്നു.10.54.53വരെ ആ നിലവിളി നീണ്ടു നിന്നു. പിന്നീട് ദൃശ്യങ്ങളിലെവിടെയും സ്ത്രീകളെ കയ്യേറ്റം ചെയ്യുന്നു എന്ന ആരോപണമില്ല.

ആരും നിലത്തു വീഴുന്ന ദൃശ്യങ്ങളില്ല. ഉടനടി ആരെയും ആശുപത്രിയിലേയ്ക്കു മാറ്റുന്നില്ല. വീണുപോയ സഹപ്രവര്‍ത്തകയെ രക്ഷിക്കാന്‍ സഹപ്രവര്‍ത്തകര്‍ ശ്രമിക്കുന്ന ദൃശ്യങ്ങളില്ല. ഭരണപക്ഷ ബഞ്ചുകളില്‍ നിന്നും മുഴങ്ങിയ മുറവിളികളല്ലാതെ, സ്ത്രീകളെ ആരെങ്കിലും കയ്യേറ്റം ചെയ്യുന്നതിന്റെയോ സ്ത്രീകള്‍ കയ്യേറ്റം ചെയ്യപ്പെട്ടതിന്റെയോ ദൃശ്യങ്ങളില്ല.



ഇനി സഭയ്ക്കു പുറത്തെ ചില ദൃശ്യങ്ങള്‍ - 


നമ്പര്‍ ഒന്ന് പി സി ജോര്‍ജ് വക :




നമ്പര്‍ ടു കുഞ്ഞാലിക്കുട്ടി വക :

നമ്പര്‍ ത്രീ പി സി വിഷ്ണുനാഥ് വക :


ആക്ഷന്‍ സഹിതമാണ് മൂവരുടെയും കഥാകഥനം. എത്ര അകലെ നിന്നാലും ഏതു സ്ത്രീയായാലും കുഞ്ഞാലിക്കുട്ടിയുടെ കണ്ണില്‍പെടാതെ പോവില്ലെന്നു സാരം. ആ കൂട്ടപ്പൊരിച്ചിലില്‍ പെണ്ണിനെയും ആണിനെയും വേര്‍തിരിച്ചറിയുന്നു എന്നതു തന്നെ ഒരു വലിയ കഴിവാണ്. പാണക്കാട്ടു തമ്പുരാന്‍ സഹായിച്ച് ആ കഴിവിനിപ്പോഴും കുഞ്ഞാലിക്കുട്ടിയ്ക്ക് ഒരു കുറവുമില്ല.

ഇനി ആക്രമണ വിധേയയ്ക്കു പറയാനുളളത് എന്തെന്നു കേള്‍ക്കാം -
ആദ്യം അവര്‍ പറഞ്ഞത് :





കയ്യേറ്റത്തിനു ശ്രമമുണ്ടായിരുന്നോ എന്ന ചോദ്യത്തിന്, പ്രത്യേകിച്ച് എന്നു കൃത്യമായി ആരാഞ്ഞശേഷം ഇല്ല എന്നു വ്യക്തമായി അവര്‍ പറയുന്നു. വനിതകളെ കയ്യേറ്റം ചെയ്തു എന്ന ആരോപണത്തിനുശേഷം ആരോപണ വിധേയ നടത്തിയ ആദ്യ പ്രതികരണത്തില്‍ എംഎല്‍എമാരുടെ പേരൊന്നും പറയുന്നില്ല.

ഇനി അടുത്ത ദൃശ്യം. കിടക്കയില്‍ നിന്ന് രജനി വീല്‍ചെയറിലേയ്ക്കു കയറി ശേഷം നല്‍കിയ ഇന്ററ്‌വ്യൂ :


 എംഎല്‍എമാരുടെ പേരു പറയുന്നു... തൊപ്പി തെറിച്ചെന്നു പറയുന്നു... മറിഞ്ഞു വീണെന്നു പറയുന്നു... പിന്നീട് അസ്വസ്ഥത തോന്നിയെന്നു പറയുന്നു...



ഇനി മറ്റൊരു ദൃശ്യം കൂടി കാണാം :

ഉമ്മന്‍ചാണ്ടിയോട് അനുവാദം ചോദിച്ച ശേഷം ജി. കാര്‍ത്തികേയന്‍ സഭ നിര്‍ത്തിവെച്ചു. തുടര്‍ന്നു ഏതാനും സെക്കന്റുകള്‍ കൂടി വീഡിയോ ദൃശ്യങ്ങളിലുണ്ട്. ശ്രദ്ധിച്ചു കാണുക.


 10.59.19ന് ഓഡിയോ നിലയ്ക്കുന്നു. സ്പീക്കറുടെ ഡയസിനു താഴെ ഇടതുഭാഗത്തു നില്‍ക്കുന്ന മൂന്നുപേരെ ശ്രദ്ധിക്കുക. സ്പീക്കറുടെ രണ്ട് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍. രണ്ടുപേരും കോണ്‍ഗ്രസ് അനുഭാവികള്‍. അവരോട് ബെന്നി ബഹനാന്‍ വന്നു സംസാരിക്കുന്നു. കണ്ണാടി വെച്ച അഡീഷണല്‍ പിഎസ് (മോഹന്‍ കുമാര്‍ എന്നാണത്രേ ഇദ്ദേഹത്തിന്റെ പേര്) ബെന്നി ബെഹനാനോട് ഒരാംഗ്യം കാണിക്കുന്നു. ബെന്നി നേരെ യുഡിഎഫ് നിരകളിലേയ്ക്ക് പോകുന്നു. ഒരാള്‍ നടന്നകലുന്നു. പിന്നെയും ബെന്നി തിരികെ വരുന്നു. രണ്ടാമന്‍ ബെന്നിയോട് എല്ലാം ഒകെയെന്ന മട്ടില്‍ വീണ്ടും ആംഗ്യം. തുടര്‍ന്നാണ് സഭയ്ക്കു പുറത്ത് ഈ രംഗം അരങ്ങേറിയത്.

ആദ്യം കെ സി ജോസഫ്, പിന്നെ, പി സി ജോര്‍ജ്... തുടര്‍ന്ന് ഉമ്മന്‍ചാണ്ടി, കെ. എം. മാണി, പി. കെ. കുഞ്ഞാലിക്കുട്ടി... ടി വി രാജേഷും ജെയിംസ് മാത്യുവും, രണ്ടുപേരും കൂടി ചേര്‍ന്ന് ഒരു വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ കയ്യേറ്റം ചെയ്തു എന്ന കഥ സൃഷ്ടിക്കപ്പെട്ടു. 


ഇതംഗീകരിച്ച് ഖേദം പ്രകടിപ്പിക്കാനുളള ഓളമൊന്നും ടി. വി. രാജേഷിനും ജെയിംസ് മാത്യുവിനുമുണ്ടാകാന്‍ വഴിയില്ല. നടക്കാത്ത സ്ത്രീപീഢനം കെട്ടിച്ചമച്ച്, അതിനു സ്പീക്കറെ സ്വകാര്യമായി കണ്ട് ഖേദം പ്രകടിപ്പിച്ചുവെന്ന വാര്‍ത്ത പി സി ജോര്‍ജും മനോരമയും പ്രചരിപ്പിക്കുന്നതിനെക്കാള്‍ എത്രയോ ഭേദമാണ്, സ്പീക്കറുടെ അധികാരം ഉപയോഗിച്ച് പച്ചക്കളളം പറഞ്ഞ ജി. കാര്‍ത്തികേയന്‍ എന്ന കോണ്‍ഗ്രസ് നേതാവിനോട് ഉച്ചത്തില്‍ കയര്‍ത്ത് സസ്‌പെന്‍ഷന്‍ വാങ്ങുന്നത്.

ഇതുവരെ കണ്ടത് ടെലിവിഷന്‍ ദൃശ്യങ്ങള്‍. ഇനി മനോരമ പരതിയാലോ ?


ഒക്‌ടോബര്‍ 15ന് ഒന്നാം പേജില്‍ എട്ടുകോളം വാര്‍ത്ത. വാര്‍ത്തയില്‍ നിന്ന് :

അംഗങ്ങളുടെ തളളിക്കയറ്റത്തില്‍ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ തൊപ്പി തെറിക്കുന്നതും കുനിഞ്ഞു തൊപ്പിയെടുത്തു കരഞ്ഞു കൊണ്ട് മറ്റൊരു വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ പിന്നിലേയ്ക്കു മാറി നില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

ഇതേ വാര്‍ത്തയില്‍ തന്നെ :

കോടിയേരി ബാലകൃഷ്ണനോട് ജയിംസ് മാത്യു എന്തോ പറയുകയും പൊടുന്നനെ ടി വി രാജേഷിനൊപ്പം മുദ്രാവാക്യം വിളികളുമായി വേദിയിലേയ്ക്ക് ഇടിച്ചുകയറാന്‍ കുതിക്കുകയുമായിരുന്നു. ഇതിനിടെയിലാണ് രജനിയ്ക്കു ശക്തമായ തളളലേറ്റത്. താഴെവീണ തൊപ്പിയെടുത്ത് അവര്‍ മുന്‍നിരയിലുണ്ടായിരുന്ന വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ പിന്നിലേയ്ക്കു കരഞ്ഞുകൊണ്ടു മാറി നില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ടെങ്കിലും ആരാണു തളളിയതെന്നു വ്യക്തമായില്ലെന്നാണു വിവരം..
സഭയില്‍ നടന്നത് നാടിന് അപമാനം - മുഖ്യമന്ത്രി എന്ന തലക്കെട്ടിനു താഴേയ്ക്കു വായിച്ചു ചെന്നാല്‍ കുഞ്ഞാലിക്കുട്ടിയുടെ ഭാഷ്യം. 
അടിക്കുന്നതും തൊപ്പി തെറിക്കുന്നതും കരഞ്ഞു കൊണ്ട് മാറിനില്‍ക്കുന്നതുമെല്ലാം മുന്‍നിരയിലിരുന്ന താന്‍ നേരിട്ടു കണ്ടുവെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ തൊപ്പി പോയി, കരഞ്ഞു എന്ന നാലുകോളം വാര്‍ത്ത വേറേയുണ്ട്. പോലീസുകാര്‍ക്കു ബുദ്ധിമുട്ടുണ്ടായി. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ തൊപ്പി താഴെപ്പോയി എന്നു മാത്രമേ ഡെപ്യൂട്ടി സ്പീക്കര്‍ പറയുന്നുളളൂ. തൊപ്പി താഴെ വീണു, കരഞ്ഞുവെന്നൊക്കെ പി സി ജോര്‍ജ് തറപ്പിച്ചു പറയുന്നു.

ഇതേ പേജില്‍ രജനിയുടെ പ്രതികരണമുണ്ട്. അവിടെ കരച്ചിലില്ല. കുഞ്ഞാലിക്കുട്ടി പറഞ്ഞതുപോലെ തല്ലിയെന്ന് അവരുടെ മൊഴിയിലില്ല. പൊലീസുകാരി കരഞ്ഞുവെന്ന് പുറത്തറിയുന്നതിലെ നാണക്കേടു കൊണ്ടാകാം, രജനി അതും പറഞ്ഞിട്ടില്ല.

മലദ്വാരത്തില്‍ നിന്നൊരു കുഴല്‍ സ്വനപേടകത്തില്‍ ഘടിപ്പിച്ചു ചെകുത്താന്‍ സൃഷ്ടിച്ച സന്തതിയാണ് പി സി ജോര്‍ജ്. തൂറാനിരിക്കുമ്പോഴുളള നാറ്റം വാ തുറന്നാലും കുമിഞ്ഞുയരും. അതുകൊണ്ട് ജോര്‍ജിന്റെ മൊഴിയിലെ സത്യവും അസത്യവും നമുക്കു വിടാം.

എന്നാല്‍ പത്രലേഖകരെ സഭാ ദൃശ്യങ്ങള്‍ കാണിക്കുന്നതിനു മുമ്പേ, അംഗങ്ങളുടെ തളളിക്കയറ്റത്തില്‍ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ തൊപ്പി തെറിക്കുന്നതും കുനിഞ്ഞു തൊപ്പിയെടുത്തു കരഞ്ഞു കൊണ്ട് മറ്റൊരു വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ പിന്നിലേയ്ക്കു മാറി നില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്  എന്നും, താഴെവീണ തൊപ്പിയെടുത്ത് അവര്‍ മുന്‍നിരയിലുണ്ടായിരുന്ന വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ പിന്നിലേയ്ക്കു കരഞ്ഞുകൊണ്ടു മാറി നില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ടെങ്കിലും ആരാണു തളളിയതെന്നു വ്യക്തമായില്ലെന്നാണു വിവരം എന്നുമൊക്കെ ഒക്‌ടോബര്‍ 15ന്റെ മനോരമ റിപ്പോര്‍ട്ടില്‍ എങ്ങനെ വന്നു ?

ഒക്‌ടോബര്‍ 14ന്റെ ദൃശ്യങ്ങള്‍ സ്പീക്കര്‍ പുറത്തുവിട്ടത് ഒക്‌ടോബര്‍ 17 തിങ്കളാഴ്ചയാണ്. രജനിയെ തല്ലിയോ, രജനിയുടെ തൊപ്പി പോയോ, രജനി കരഞ്ഞോ തുടങ്ങിയ പ്രഹേളികകള്‍ക്ക് സുവ്യക്തമായ ഉത്തരം മനോരമ നല്‍കുമെന്ന് നാം പ്രതീക്ഷിക്കും. ആ പ്രതീക്ഷയില്‍ പത്രം പരതിയാല്‍ നിരാശയാണ് ഫലം. 

പക്ഷേ, അക്ഷരവും വാക്കും ഭൂതക്കണ്ണാടി വെച്ച് അരിച്ചുപെറുക്കിയാല്‍ ഒന്നാംപേജില്‍ ഒരു സൂപ്പര്‍ ഡയലോഗു കാണാം: സ്പീക്കര്‍ക്കെതിരെ ആക്രോശം, ദൃശ്യങ്ങള്‍ പുറത്ത് എന്ന വാര്‍ത്ത; ഒടുവിലെ ഖണ്ഡിക, അവസാന വരി ആവര്‍ത്തിച്ചു വായിച്ച് കോള്‍മയിര്‍ കൊണ്ടാലും :

വെളളിയാഴ്ചത്തെ ദൃശ്യങ്ങളില്‍, രാജേഷും ജെയിംസ് മാത്യുവും നടത്തുന്ന മുന്നേറ്റം വ്യക്തമായും കാണാം. ആദ്യം വാച്ച് ആന്‍ഡ് വാര്‍ഡിനു മുന്നില്‍ നിന്നു കയര്‍ക്കുന്ന ഇവര്‍ പിന്നീട് പുറകിലേയ്ക്കു പോയി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനോട് ഒരു സെക്കന്റ് സംസാരിക്കുന്നു. പിന്നീട് ശക്തിയായി വാച്ച് ആന്‍ഡ് വാര്‍ഡ് വലയം ഭേദിച്ച് സ്പീക്കറുടെ ഡയസിലേയ്ക്കു തളളിക്കയറാന്‍ ശ്രമിക്കുന്നു. ഇതിനിടെയിലാണ് വാച്ച് ആന്‍ഡ് വാര്‍ഡ് പെട്ടുപോകുന്നത്.

കേട്ടില്ലേ... പാവം വാച്ച് ആന്‍ഡ് വാര്‍ഡ്.. ദിവസം നാലു കഴി‍ഞ്ഞപ്പോഴേയ്ക്കും അതിന്റെ യോഗം ഈ ഗതിയായി..  സത്യത്തില്‍ പെട്ടുപോയത് വനിതാ വാച്ച് ആന്‍ഡ് വാര്‍ഡു മാത്രമല്ല, ഉമ്മന്‍ചാണ്ടി, മാണി, കുഞ്ഞാലിക്കുട്ടി, കെ സി ജോസഫ്, പി സി ജോര്‍ജ്, വിഷ്ണുനാഥ്... ജെയിംസ് മാത്യുവിനെയും ടി. വി. രാജേഷിനെയും സ്വഭാവഹത്യ നടത്താന്‍ ചാനലു തോറും കയറിയിറങ്ങിയ എംഎല്‍എ പുംഗവന്മാര്‍.. പിന്നെ മനോരമയും... പെട്ടുപോയവരുടെ പട്ടിക ഇങ്ങനെ നീളും.

ഇനി നമുക്കു സുജിത് നായരിലേയ്ക്കു മടങ്ങാം. ഒക്‌ടോബര്‍ 14 മുതല്‍ പ്രചരിപ്പിച്ച നുണകള്‍ ഒന്നൊന്നായി പൊളിഞ്ഞു പോയതിനുശേഷമാണ് പ്രതിപക്ഷം സ്പീക്കറുമായി ചര്‍ച്ച നടത്തുന്നത്. വസ്തുത ഇതാണെന്ന് ലോകമെമ്പാടുമുളള മലയാളികള്‍ കണ്ടശേഷം, എന്തിന് രാജേഷും ജെയിംസ് മാത്യുവും ഖേദം പ്രകടിപ്പിക്കണം? പ്രതിപക്ഷ നേതാക്കള്‍ എന്തിന് അങ്ങനെയൊരു ഒത്തുതീര്‍പ്പിനു വഴങ്ങണം? ചെയ്യാത്ത കുറ്റത്തിന് ഖേദം പ്രകടിപ്പിക്കാന്‍ സിപിഎം എംഎല്‍എമാര്‍, അതും എസ്എഫ്ഐ, ഡിവൈഎഫ്ഐ സംഘടനകള്‍ക്ക് തീപ്പൊരി നേതൃത്വം നല്‍കിയ കണ്ണൂരിലെ ചെറുപ്പക്കാര്‍... തയ്യാറാകുമെന്ന് കരുതാന്‍ മാത്രം വിഡ്ഢികളല്ല, ഉമ്മന്‍ചാണ്ടിയും  കാര്‍ത്തികേയനും കോണ്‍ഗ്രസും. അതുകൊണ്ടാണ് ഗൃഹപാഠം ചെയ്ത സസ്പെന്‍ഷന്‍ ഉത്തരവ് ഉമ്മന്‍ചാണ്ടിയ്ക്ക് വായിക്കാന്‍ കഴിഞ്ഞത്.

പി സി ജോര്‍ജിനെപ്പോലുളള ചവറുകൂനകളില്‍ നിന്ന് വാര്‍ത്തയ്ക്കു വേണ്ട വിവരങ്ങള്‍ ചിക്കിച്ചികയുന്ന സുജിത് നായര്‍ക്കും സംഘത്തിനും മേല്‍പറഞ്ഞ വിധമേ വാര്‍ത്തയും വ്യാഖ്യാനങ്ങളുമെഴുതാന്‍ കഴിയൂ. സുജിത്തിന്റെ തകര്‍പ്പന്‍ നിരീക്ഷണം കേട്ടില്ലേ... സംഭവവികാസങ്ങള്‍ രാഷ്ട്രീയപരമായോ പ്രചരണപരമായോ ഒരു നേട്ടവും ഇടതുമുന്നണിയ്ക്ക് ഉണ്ടാക്കിയതുമില്ല പോലും...

നുണ വിഴുങ്ങി നുണ വിസര്‍ജിക്കാന്‍ സുജിത്തും സംഘവും മനോരമയില്‍ തറ്റുടുത്തു  നില്‍ക്കുമ്പോള്‍ ഇടതുമുന്നണിയ്‌ക്കൊക്കെ "പ്രചരണപരമായും രാഷ്ട്രീയപരമായും"  വല്ല രക്ഷയുമുണ്ടോ പൊന്നു പളനിയാണ്ടവനേ...

Tuesday, October 11, 2011

കുറ്റവാളിക്കു കുഴലൂതുന്നവരോട്...

റിപ്പോര്‍ട്ടര്‍ ടിവിയുടെ ടെലിഫോണ്‍ ഓപ്പറേഷന്‍ സംബന്ധിച്ച ബെര്‍ളി തോമസ് എഴുതിയ Reporter Effect (അല്‍പം ജേണലിസം) (ബ്ലോഗ് / ബസ്) എന്ന ലേഖനം ഇങ്ങനെ തുടങ്ങുന്നു:
ഏതു തൊഴിലിനും അതിന്റേതായ നിയമങ്ങളുണ്ട്, തത്വശാസ്ത്രങ്ങളും മാന്യതയുമുണ്ട്. പത്രപ്രവര്‍ത്തനം അത്തരത്തില്‍ ലോകത്ത് ഏറെ മൂല്യങ്ങളുള്ള ഒരു തൊഴില്‍മേഖലയാണ്.അത് തകരുമ്പോള്‍ ഇല്ലാതാവുന്നത് ഒരു പ്രൊഫഷന്റെ മാന്യത മാത്രമല്ല,വിശ്വാസ്യത കൂടിയാണ്.
ഒന്നുറക്കെച്ചിരിക്കാനുള്ള ഇടവേളയില്ലാതെ തുടര്‍ന്നുള്ള വായന അസാധ്യം. "നിയമം", "മൂല്യം", "മാന്യത", "വിശ്വാസ്യത" എന്നിങ്ങനെ എത്ര ഗുണങ്ങള്‍ ... അതും പത്രപ്രവര്‍ത്തകന്... മുടങ്ങാതെ പത്രം വായിക്കുന്നവരെയും വായിച്ച വാര്‍ത്തകള്‍ ഓര്‍മ്മയുള്ളവരെയും പൊട്ടിച്ചിരിപ്പിക്കുന്ന ഒരു ന്യായം ഡിക്ലറേറ്റീവായി സ്ഥാപിച്ചശേഷമേ  പിള്ളയുടെ ഫോണ്‍ സംഭാഷണം പുറത്തുവിട്ട റിപ്പോര്‍ട്ടര്‍ ടിവിയെയും അതിനെ അനുകൂലിക്കുന്നവരെയും ചൊറിയാനാവൂ എന്നു വരുന്നത് ഒരു ഗതികേടാണ്. വരദാചാരിയെ ഓര്‍മ്മയുള്ളവരുടെ മുന്നില്‍ത്തന്നെ വേണം പത്രപ്രവര്‍ത്തകന്റെ മൂല്യബോധത്തെയും മാന്യതയെയും കുറിച്ച് ഉപന്യസിക്കാന്‍...

സോഴ്സിനെ ഒറ്റിക്കൊടുക്കരുത് എന്ന, പത്രലോകം അലിഖിതമായി പിന്തുടരുന്ന ഒരു കീഴ്‌വഴക്കത്തിന്മേലാണല്ലോ പ്രശ്നവിചാരം.  വാര്‍ത്താ ഉറവിടത്തിന്റെ സ്വകാര്യത സംരക്ഷിക്കാന്‍ പത്രലേഖകനു ബാധ്യതയുമുണ്ട്. പക്ഷേ, ബാലകൃഷ്ണപിള്ള - റിപ്പോര്‍ട്ടര്‍ പ്രശ്നത്തില്‍ ഈ ന്യായവുമായി രംഗത്തിറങ്ങുന്നവരെ വിഡ്ഢികള്‍ എന്നുപോലും വിളിക്കാനാവില്ല. കാരണമുണ്ട്.

ബാലകൃഷ്ണപിള്ളയുടെ ഫോണിലേയ്ക്ക് റിപ്പോര്‍ട്ടര്‍ ടിവിയുടെ ലേഖകന്‍ പ്രദീപ് നെടുമണ്‍ വിളിക്കുന്നു. പിള്ള ഫോണെടുക്കുന്നു. വിശദമായി സംസാരിക്കുന്നു. താന്‍ സംസാരിച്ച വിവരം കൊടുക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു. ഇതാണല്ലോ സംഭവിച്ചത്.

ഇവിടെ പിള്ള തങ്ങളോട് വെളിപ്പെടുത്തിയ വിവരങ്ങളെക്കാള്‍ പ്രാധാന്യം തടവുപുള്ളിയായ ബാലകൃഷ്ണപിള്ള ഫോണ്‍ ഉപയോഗിക്കുന്നു എന്ന വാര്‍ത്തയ്ക്കാണെന്ന് റിപ്പോര്‍ട്ടര്‍ ടിവി തിരിച്ചറിഞ്ഞു. ആ വാര്‍ത്ത അവര്‍ സംപ്രേഷണം ചെയ്തു.

പത്രപ്രവര്‍ത്തനം പരിപാലിക്കുന്ന ഏത് നിര്‍വചനം വച്ചളന്നാലും ബാലകൃഷ്ണപിള്ള വാര്‍ത്താ ഉറവിടമല്ല. വാര്‍ത്ത തന്നെയാണ്. അതുകൊണ്ട് വാര്‍ത്ത നല്‍കുന്നയാളാണ് വാര്‍ത്താ ഉറവിടം എന്ന ലളിതയുക്തി യാന്ത്രികമായി ഇവിടെ പ്രയോഗിക്കാനാവില്ല. താന്‍ ചെയ്ത കുറ്റം കുറ്റവാളി തന്നെ മാദ്ധ്യമപ്രവര്‍ത്തകനോട് തുറന്നു പറഞ്ഞാല്‍, അതു മറച്ചുവെയ്ക്കുകയാണ് മാദ്ധ്യമ ധര്‍മ്മം എന്ന കുഴലൂത്തിന്റെ ഗുണഭോക്താവ് കുറ്റവാളി മാത്രമാണ്. കുറ്റകൃത്യം മറച്ചുവച്ച് കുറ്റവാളിയെ സഹായിക്കുന്നതിലൂടെ, മാദ്ധ്യമപ്രവര്‍ത്തകനും കുറ്റവാളിയും തമ്മിലുണ്ടാകുന്നത് അധോലോക ബന്ധമാണ്.

താനിന്നലെ വൈകുന്നേരം 100 കോടിയുടെ അഴിമതി നടത്തിയെന്ന് ഒരു മന്ത്രി, മാദ്ധ്യമപ്രവര്‍ത്തകനോട് സ്വകാര്യമായി വെളിപ്പെടുത്തിയാല്‍, എന്നെങ്കിലും മറ്റാരെങ്കിലും അന്വേഷിച്ച് അക്കാര്യം കണ്ടുപിടിക്കട്ടെയെന്ന് കരുതി അക്കാര്യം വാര്‍ത്തയാക്കാതെ ഉറവിടത്തോട് വിശ്വാസ്യത പുലര്‍ത്തുന്നവന്‍, പത്രപ്രവര്‍ത്തകനല്ല, എ വണ്‍ പിമ്പാണ്. ഭരണാധികാരത്തിന്റെ കൂട്ടിക്കൊടുപ്പാണ് മാദ്ധ്യമപ്രവര്‍ത്തനം എന്നു വിശ്വസിക്കുന്നവരുടെ എണ്ണവും വണ്ണവും നീരാ റാഡിയ വെളിപ്പെടുത്തിയിട്ടുണ്ടല്ലോ.

വാര്‍ത്താ ഉറവിടത്തിന്റെ സ്വകാര്യത മാദ്ധ്യമപ്രവര്‍ത്തകന്‍ സംരക്ഷിക്കണമെന്ന് പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്നത് പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണ്.  The right is based on a recognition that without a strong guarantee of anonymity, many people would be deterred from coming forward and sharing information of public interests with journalists. As a result, problems such as corruption or crime might go undetected and unchallenged, to the ultimate detriment of society as a whole എന്ന് മാദ്ധ്യമലോകവും പൊതുസമൂഹവും പൊതുവേ അംഗീകരിച്ചിരിക്കുന്നതും പൊതുതാല്‍പര്യത്തെ മുന്‍നിര്‍ത്തിയാണ്. problems such as corruption or crime might go undetected and unchallenged എന്നത് അമര്‍ത്തി വായിക്കണം. കുറ്റകൃത്യങ്ങളും അഴിമതിയും മറച്ചുവെയ്ക്കാന്‍ സഹായിക്കുന്നവനല്ല, അത് പൊതുസമൂഹത്തിനുമുന്നില്‍ തുറന്നിടുന്നവനാണ് മാദ്ധ്യമപ്രവര്‍ത്തകന്‍.
അജ്ഞാതമായ വാര്‍ത്താ ഉറവിടത്തിന്റെ തെളിവായി ജേണലിസം ക്ലാസുകളില്‍ ആവര്‍ത്തിക്കപ്പെടുന്ന  വാട്ടര്‍ഗേറ്റ് വിവാദത്തിലും ടേപ്പും റെക്കോഡിംഗുമൊക്കെയുണ്ട്. റിച്ചാര്‍ഡ് നിക്സന്‍ എന്ന അമേരിക്കന്‍ പ്രസിഡന്റിനെ സ്ഥാനഭ്രഷ്ടനാക്കും വിധം ആ വിവാദം കത്തിച്ച കാള്‍ ബേണ്‍സ്റ്റീന്‍, ബോബ് വുഡ്‌വേഡ് എന്നീ പത്രലേഖകര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്ത ഉറവിടമേത് എന്ന ചോദ്യത്തിന്  2005ല്‍ മാത്രമാണ് ഉത്തരം കിട്ടിയത്. നിക്സന്‍ രാജിവെച്ചത് 1972ലും.  ഡീപ് ത്രോട്ട് താനാണ് എന്ന്  എഫ്ബിഐ അസോസിയേറ്റ് ഡയറക്ടറായിരുന്ന വില്യം മാര്‍ക്ക് ഫെല്‍ട്ട് വെളിപ്പെടുത്തിയത് 2005ലാണ്. 33 വര്‍ഷത്തിനു ശേഷം!  ബേണ്‍സ്റ്റീനും വുഡ്‌വേഡും അതുവരെ ഒരുസൂചനപോലും പുറംലോകത്തിന് നല്‍കിയിരുന്നില്ല.

റിപ്പോര്‍ട്ടര്‍ ചാനലിനെ താറടിക്കാന്‍ ഉത്സാഹിക്കുന്നവര്‍ അവതരിപ്പിക്കുന്ന യുക്തികള്‍ കേട്ടാല്‍ , റിച്ചാര്‍ഡ് നിക്സനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണം വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ലേഖകര്‍ ചോര്‍ത്തിയതു കൊണ്ടാണ് അയാള്‍ക്കു രാജിവെയ്ക്കേണ്ടി വന്നത് എന്നു തോന്നും. അധികാരത്തിന്റെ ചെലവില്‍ നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനം പുറംലോകം കൂടി അറിയണമെന്ന സദ്ദുദ്ദേശത്തില്‍ നിന്നാണ് ഡീപ് ത്രോട്ട് എന്ന ന്യൂസ് സോഴ്സുണ്ടായത്. റിപ്പോര്‍ട്ടര്‍ ചാനലിനെ ഭര്‍ത്സിക്കാന്‍ കെട്ടിപ്പൊക്കുന്ന യുക്തികള്‍ വില്യം മാര്‍ക്ക് ഫെല്‍ട്ടിനെതിരെ തിരിച്ചു വയ്ക്കാന്‍ ഏറെയൊന്നും അധ്വാനിക്കേണ്ടതില്ല.

സര്‍ക്കാരുദ്യോഗസ്ഥന്‍ തന്റെ തൊഴിലിന്റെ ഭാഗമായി ശേഖരിച്ച, അറിയുന്ന വിവരങ്ങള്‍ പത്രലേഖകര്‍ക്ക് ചോര്‍ത്തി നല്‍കുകയും രാഷ്ട്രീയസംവിധാനത്തെ അട്ടിമറിക്കുകയും ചെയ്യുന്നത് തന്തയില്ലായ്മയല്ലേ എന്ന് വളരെ ലളിതമായി ചോദിക്കാവുന്നതേയുള്ളൂ. 1942 ജനുവരി 26നാണ് അദ്ദേഹം ഒരു ഏജന്റായി എഫ്ബിഐയില്‍ പ്രവേശിക്കുന്നത്. 1972ല്‍ അസോസിയേറ്റ് ഡയറക്ടര്‍ തസ്തികയില്‍ എഫ്ബിഐയുടെ രണ്ടാമനായി വിരാജിക്കുമ്പോഴാണ് സംഭവം നടക്കുന്നത്. 30 വര്‍ഷക്കാലം തന്നെ പോറ്റിയ അമേരിക്കന്‍ ഭരണകൂടത്തെ വില്യം മാര്‍ക്ക് ഫെല്‍ട്ട് വഞ്ചിക്കുകയായിരുന്നു എന്ന് വിധിയെഴുതാന്‍ വലിയ ഗവേഷണമൊന്നും വേണ്ട.
"ഏതു തൊഴിലിനും അതിന്റേതായ നിയമങ്ങളുണ്ട്, തത്വശാസ്ത്രങ്ങളും മാന്യതയുമുണ്ട്. പത്രപ്രവര്‍ത്തനം അത്തരത്തില്‍ ലോകത്ത് ഏറെ മൂല്യങ്ങളുള്ള ഒരു തൊഴില്‍മേഖലയാണ്.അത് തകരുമ്പോള്‍ ഇല്ലാതാവുന്നത് ഒരു പ്രൊഫഷന്റെ മാന്യത മാത്രമല്ല,വിശ്വാസ്യത കൂടിയാണ്" എന്ന ബെര്‍ളിയന്‍ മുഴക്കോല്‍ വെച്ചളന്നാല്‍ വില്യം മാര്‍ക്ക് ഫെല്‍ട്ട് കുറ്റവാളിയുടെ കൂട്ടില്‍ നില്‍ക്കും. പക്ഷേ, അദ്ദേഹത്തെ ഒറ്റുകാരനെന്ന് ആക്ഷേപിക്കാന്‍ മാദ്ധ്യമലോകത്തും പൊതുസമൂഹത്തിലും  സാമാന്യബുദ്ധിയുള്ള ഒരു മനുഷ്യനും ഇന്നോളം മുതിര്‍ന്നിട്ടില്ല.
വാര്‍ത്ത ചോര്‍ത്തുന്നവരുടെയും അതു പ്രസിദ്ധീകരിക്കുന്നവരുടെയും ചെമ്പ് അളക്കുന്നത് ഉദ്ദേശശുദ്ധി എന്ന ഉരകല്ലില്‍ ഉരച്ചു നോക്കിയാണ്. ചോര്‍ത്തലും വാര്‍ത്തയും പ്രക്ഷേപണവും പൊതുതാല്‍പര്യത്തെ മുന്‍നിര്‍ത്തണം. നടക്കുന്നത് തോന്നിയവാസമാണ് എന്ന തോന്നലാണ് താനറിഞ്ഞ വിവരം ചോര്‍ത്താന്‍ ഉറവിടത്തെ പ്രേരിപ്പിക്കുന്നത്. വ്യക്തിവൈരാഗ്യമോ രാഷ്ട്രീയവൈര്യനിരാതനമോ സോഴ്സുകളെ നിര്‍മ്മിക്കാറുണ്ട്. ഉറവിടത്തിന്റെ ഉദ്ദേശം ഇതിലേതാണ് എന്ന് വിവേചനബുദ്ധ്യാ പരിശോധിക്കാനുള്ള ഉത്തരവാദിത്തം മാദ്ധ്യമപ്രവര്‍ത്തകന്റേതാണ്.

വ്യക്തിവൈരാഗ്യം മൂലം ഉറവിടവേഷത്തില്‍ ഉറഞ്ഞാടുന്നവരെ അടിപടല നമ്പിയാല്‍ എന്തുസംഭവിക്കുമെന്നതിന് മനോരമത്താളുകളില്‍ ഉദാഹരണമുണ്ട്. "വരദാചാരിയുടെ തലപരിശോധനക്കഥ" മറക്കാറായിട്ടില്ല. ആ സംഭവം ഇങ്ങനെയായിരുന്നു.


ധനസെക്രട്ടറിയ്ക്കെതിരെ മന്ത്രിയുടെ പരാമര്‍ശം വിവാദമായി എന്ന തലക്കെട്ടില്‍  1997 സെപ്തംബര്‍ 12ന് മനോരമയില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്തയാണ് ആറു വര്‍ഷങ്ങള്‍ക്കു ശേഷം, 2003 മാര്‍ച്ച് 8ന് വേഷം മാറി കാനഡാ കരാര്‍ എതിര്‍ത്ത് സെക്രട്ടറിയുടെ തലയ്ക്ക് തകരാറെന്ന് പിണറായി എഴുതി എന്ന തലക്കെട്ടായത്. പുതിയ വാര്‍ത്തയുടെ സൃഷ്ടാവ് മനോരമ തിരുവനന്തപുരം ബ്യൂറോയിലെ ചീഫ് റിപ്പോര്‍ട്ടര്‍ പി. കിഷോര്‍.
"പഞ്ചായത്തുകള്‍ക്ക് അനുവദിച്ച പണം ട്രഷറിയില്‍ നിക്ഷേപിക്കാതെ അതതു പഞ്ചായത്തിലെ ഏതെങ്കിലും സഹകരണസംഘത്തില്‍ നിക്ഷേപിക്കണമെന്ന സഹകരണമന്ത്രിയുടെ നിര്‍ദ്ദേശത്തെ ധനസെക്രട്ടറി എതിര്‍ത്തിരുന്നു. അധികാരപരിധിവിട്ടു പ്രവര്‍ത്തിക്കുന്ന സെക്രട്ടറിയെ നിലയ്ക്കു നിര്‍ത്തണമെന്നും മനോരോഗവിദഗ്ധനെക്കൊണ്ട് പരിശോധിക്കണമെന്നും മന്ത്രി പിണറായി വിജയന്‍ മുഖ്യമന്ത്രിയ്ക്കു കത്തെഴുതിയത് ഐഎഎസ് വൃത്തങ്ങളിലും സംഘടനാഭേദമെന്യേ ധനകാര്യ സെക്രട്ടേറിയറ്റിലും പ്രതിഷേധമുയര്‍ത്തി"
എന്ന് 1997 സെപ്തംബര്‍ 12ലെ വാര്‍ത്തയില്‍ പറഞ്ഞതും മനോരമ.
"ടെന്‍ഡറില്ലാതെ വിദേശകരാര്‍ നല്‍കുന്നതിനെ എതിര്‍ത്ത ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ തല പരിശോധനയ്ക്കു വിധേയമാക്കണമെന്നു വരെ പിണറായി വിജയന്‍ ഫയലില്‍ എഴുതി. കാനഡാ കമ്പനിയുമായുള്ള ഇടപാടിനെ അസംബന്ധം എന്നു വിശേഷിപ്പിച്ചതിനു തിരിച്ചടിയായിട്ടാണ് പിണറായി അദ്ദേഹത്തിന്റെ തല പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡിലേയ്ക്ക് അയയ്ക്കണമെന്ന് എഴുതിയത്"
എന്ന് 2003 മാര്‍ച്ച് എട്ടിന് എഴുതിയതും മനോരമ.
തല പരിശോധനാ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത് 1997 സെപ്തംബര്‍ 11ന് കേരള കൗമുദിയാണ്. അവരുടെ റിപ്പോര്‍ട്ടില്‍ നിന്ന്...
"മാത്രമല്ല, പ്രപ്പോസല്‍ ശുദ്ധഅസംബന്ധമാണെന്ന് ഫയലില്‍ എഴുതിവെയ്ക്കുകയും ചെയ്തു. സെക്രട്ടറിയുടെ ഈ നിര്‍ദ്ദേശമാണ് സഹകരണമന്ത്രിയെ ചൊടിപ്പിച്ചത്".
സഹകരണവകുപ്പുമായി ബന്ധപ്പെട്ട ഫയലിലെ "അസംബന്ധം" എന്ന പരാമര്‍ശം സൃഷ്ടിച്ച പ്രകോപനവും തിരിച്ചടിയും ആറുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ലാവലിന്‍ കേസില്‍ വേഷം മാറിയെത്തി. (കൃത്യം ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണല്ലോ, ചില കളികള്‍ കളിക്കാനും ചിലതു കളിച്ചു പഠിപ്പിക്കാനും നരസിംഹാവതരാമെടുത്ത ഇന്ദുചൂഢനും എത്തിയത്. രജനീകാന്തെങ്ങാനും ഇക്കഥ അറിഞ്ഞിരുന്നെങ്കില്‍ "ആറുക്കുള്ളെ ഉലകമിരുക്ക് രാമയ്യാ" എന്നു പാട്ടും തിരുത്തിയേനെ!)

വാര്‍ത്താ ഉറവിടവും (news source) പത്രലേഖകനും തമ്മിലുള്ള  ആഭാസകരമായ ബന്ധത്തിന്റെ ചീഞ്ഞഗന്ധം നിര്‍ഗമിക്കുന്ന ഒന്നാന്തരം ഉദാഹരണമാണിത്. ദുഷ്ടലാക്കോടെയുള്ള വാര്‍ത്താനിര്‍മ്മാണം, പ്രചരണം എന്നിങ്ങനെ മാദ്ധ്യമകുറ്റകൃത്യങ്ങളുടെ ലക്ഷണങ്ങളെല്ലാം തികഞ്ഞ കഥയാണ് മനോരമയുടെ വരദാചാരീപുരാണം. മാദ്ധ്യമപ്രവര്‍ത്തനത്തെ ഗൗരവബുദ്ധ്യാ നിരീക്ഷിക്കുന്നവര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ഉദാഹരണം.

ബാലകൃഷ്ണപിള്ള  വിവാദത്തിലേയ്ക്കു മടങ്ങാം. നിയമം ലംഘിച്ച് പിള്ള ഫോണ്‍ ഉപയോഗിക്കുന്നു എന്ന വാര്‍ത്ത, പിള്ളയുടെ ഓഡിയോ ബൈറ്റ് സഹിതം ബ്രേക്കു ചെയ്യുക വഴി ഒരു കുറ്റവാളിയെ കയ്യോടെ പിടിച്ച് പൊതുസമൂഹത്തിനു മുന്നില്‍ നിര്‍ത്തുകയായിരുന്നു, റിപ്പോര്‍ട്ടര്‍ ചാനല്‍. മറ്റാരെയെങ്കിലും കുറിച്ച് പിള്ള വെളിപ്പെടുത്തിയ ഒരു വിവരത്തിന്റെ ശബ്ദരേഖ പ്രക്ഷേപണം ചെയ്യുകയായിരുന്നില്ല അവര്‍. ഉദാഹരണത്തിന്, റിപ്പോര്‍ട്ടര്‍ ചാനലിന്റെ ലേഖകനെ വിശ്വസിച്ച് പിള്ള ഇങ്ങനെ പറഞ്ഞുവെന്നിരിക്കട്ടെ... "ഗണേശന്റെ വകുപ്പില്‍ നിറയെ അഴിമതിയാണെന്ന് എനിക്ക് വിവരം കിട്ടിയിട്ടുണ്ട്... നിങ്ങള്‍ അന്വേഷിച്ചു കണ്ടുപിടിച്ചോ.. ഞാന്‍ പറഞ്ഞതാണ് എന്നു പറയരുത്..."

ഗണേശന്റെ വകുപ്പില്‍ അഴിമതിയെന്ന് പിള്ള എന്നൊരു വാര്‍ത്ത, ശബ്ദരേഖ സഹിതം ചാനല്‍ ബ്രേക്ക് ചെയ്താല്‍  സോഴ്സിനെ ഒറ്റിയത് ശരിയോ എന്ന ചോദ്യമുയര്‍ത്താം. "ജയിലില്‍ പിള്ള ഫോണ്‍ ഉപയോഗിക്കാറുണ്ട്" എന്ന് ഗണേശന്‍ ഒരു മാദ്ധ്യമപ്രവര്‍ത്തകനോട് ഓഫ് ദി റെക്കോഡായി പറയുന്ന കാര്യം, ആ ശബ്ദരേഖ സഹിതം വാര്‍ത്തയാക്കുമ്പോഴും  അത് പത്രപ്രവര്‍ത്തനമര്യാദകളുടെ ലംഘനമാണ് എന്ന വിമര്‍ശനം ശക്തമായി ഉയരും. പക്ഷേ, ഇവിടെ അതൊന്നുമല്ല നടന്നത്. മറ്റാരെയെങ്കിലും സംബന്ധിക്കുന്ന വിവരം വിശ്വസിച്ച് പറഞ്ഞ പിള്ളയെ ചതിക്കുകയായിരുന്നില്ല, പത്രലേഖകന്‍. മറിച്ച് പിള്ള അയാളോട് വെളിപ്പെടുത്തിയത്, സ്വയം ചെയ്ത, ചെയ്തുകൊണ്ടിരിക്കുന്ന ഒരു കുറ്റകൃത്യമാണ്. ആ കുറ്റകൃത്യം മറച്ചു വച്ച് പിള്ളയെ സംരക്ഷിക്കേണ്ട ഒരു ബാധ്യതയും പ്രദീപ് നെടുമണ്‍ ഏറ്റെടുക്കേണ്ടതില്ല.

മിടുക്കനായ ഒരു മാദ്ധ്യമപ്രവര്‍ത്തകന്‍ എറിഞ്ഞ ചൂണ്ടയില്‍ പിള്ള കൊത്തി. പിള്ളയെന്ന വന്‍തിമിംഗലത്തെ പിന്നീട് കിട്ടാവുന്ന വാര്‍ത്തകള്‍ക്കു വേണ്ടി, സുഖിപ്പിക്കാവുന്നിടത്തോളം സുഖിപ്പിച്ച് തൊട്ടിലാട്ടി താരാട്ടുപാടാനല്ല, ലേഖകനും ചാനലും തുനിഞ്ഞത്. ഇതാ, പിള്ള നിയമലംഘനം നടത്തുന്നു എന്ന് തന്റേടത്തോടെ സമൂഹത്തോട് വിളിച്ചു പറയുകയായിരുന്നു അവര്‍.

താനൊരു വിവരദോഷിയും വിഡ്ഢിയുമല്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞ് ബെര്‍ളി തോമസ് (മറ്റുള്ളവരെ അങ്ങനെ വിശേഷിപ്പിക്കുന്നത്, താനങ്ങനെയൊന്നുമല്ലെന്ന് സ്വയം വിശ്വസിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാകാം) മാദ്ധ്യമപ്രവര്‍ത്തകന്റെ "തന്തയില്ലായ്മ"യ്ക്ക് തെളിവായി ഇങ്ങനെയൊരുദാഹരണം എഴുന്നള്ളിക്കുന്നുണ്ട്.
നിങ്ങളുടെ വാഹനം ഇടിച്ച് ഒരാള്‍ മരിക്കുന്നു എന്നു കരുതുക. നിങ്ങള്‍ക്ക് പരിചയമുള്ള പത്രക്കാരന്‍ നിങ്ങളെ വിളിക്കുന്നു. അപകടത്തെപ്പറ്റി നിങ്ങള്‍ വിശദമായി എല്ലാം പറയുന്നു.ഒപ്പം നിങ്ങള്‍ക്ക് ലൈസന്‍സില്ലായിരുന്നു എന്ന വിവരം പത്രത്തില്‍ കൊടുക്കരുത് എന്നു പറയുന്നു.പത്രക്കാരന്‍ അത് സമ്മതിക്കുന്നു.പിറ്റേന്ന് ലൈസന്‍സില്ലാത്ത ഡാഷ് മോന്‍ ഒരാളെ വണ്ടികയറ്റി കൊന്നു എന്നു വാര്‍ത്ത വന്നാല്‍ നിങ്ങള്‍ അതിനെ സ്റ്റിങ് ഓപ്പറേഷനെന്നു വിളിക്കുമോ അതോ പരിയചക്കാരനായ പത്രക്കാരനെ തന്തയ്ക്കു പിറക്കാത്തവന്‍ എന്നു വിശേഷിപ്പിക്കുമോ?
ലൈസന്‍സില്ലാത്ത വണ്ടിയോടിക്കല്‍ മറച്ചുവയ്ക്കുന്നതിലെ പൊതുതാല്‍പര്യമെന്ത് എന്നു മാത്രം മാദ്ധ്യമസദാചാരത്തിന്റെ ഈശോമിശിഹ വെളിപ്പെടുത്തുന്നില്ല. ലൈസന്‍സില്ലാതെ വണ്ടിയോടിക്കുന്നത് കുറ്റകൃത്യമാണ്. മോട്ടോര്‍ വാഹനനിയമപ്രകാരം 500 രൂപ പിഴയും മൂന്നു മാസം തടവും ലഭിക്കാവുന്ന കുറ്റം. ആ കുറ്റം ചെയ്തപ്പോള്‍ സംഭവിച്ചതോ, മനപ്പൂര്‍വമല്ലാത്ത (?) നരഹത്യയും. വാഹനമിടിച്ച് ഒരാള്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യുന്ന പത്രലേഖകന് കിട്ടാവുന്നതിലേയ്ക്ക് ഏറ്റവും വിലപ്പെട്ടതാണ്  ഡ്രൈവര്‍ക്ക് ലൈസന്‍സ് ഇല്ലായിരുന്നു എന്ന വിവരം.

ആ വിവരം എവിടുന്ന്, എങ്ങനെ കിട്ടി എന്നത് മാദ്ധ്യമ പ്രവര്‍ത്തകന്റെ തലവേദനയല്ല. പ്രതിയ്ക്ക് ലൈസന്‍സ് ഇല്ലായിരുന്നു എന്ന മര്‍മ്മപ്രധാനവിവരം സൗഹൃദത്തിന്റെ അതിരുകളെ ഭേദിച്ചും റിപ്പോര്‍ട്ടു ചെയ്യാന്‍ തയ്യാറാകുന്ന പത്രപ്രവര്‍ത്തകനെ അവന്റെ സാമൂഹ്യപ്രതിബദ്ധത മാത്രമാണ് തൊഴിലില്‍ മുന്നോട്ടു നയിക്കുന്നത്. അങ്ങനെ സാമൂഹ്യപ്രതിബദ്ധത കാണിക്കുന്നവരെ കുറ്റവാളികളും അവരുടെ കൂട്ടിക്കൊടുപ്പുകാരും "തന്തയില്ലാത്തവന്‍", "വിവരദോഷി", "വിഡ്ഢി" എന്നൊക്കെ വിളിച്ചെന്നിരിക്കും. വിളിക്കുന്നത് ആരൊക്കെ എന്നു കൂടി പരിശോധിച്ചുവേണം, തന്തയില്ലാത്തവന്‍, വിവരദോഷി, വിഡ്ഢി തുടങ്ങിയ ആക്ഷേപങ്ങള്‍ അളന്നെടുക്കാന്‍. മിക്കവാറും  അവസരങ്ങളിലും ഈ ആക്ഷേപങ്ങള്‍, അതു മുഴക്കിയ കഴുത്തുകള്‍ക്കു തന്നെയാണ് പരിക്കേല്‍പ്പിച്ചു കണ്ടിട്ടുള്ളത്.
ബെര്‍ളി തോമസ് എഴുതുന്നു...
ഇവിടെ ലേഖകന്‍ സംസാരിക്കുന്നത് കേരളാ കോണ്‍ഗ്രസ് നേതാവായോ ശരണ്യ ബസിലെ തൊഴിലാളിയായോ പിള്ളയുടെ ഗുണ്ടയായോ ഭാവിച്ചല്ല,റിപ്പോര്‍ട്ടര്‍ ടിവിയില്‍ പ്രവര്‍ത്തിക്കുന്ന പിള്ളയുമായി അടുത്ത പരിചയമുള്ള വ്യക്തി എന്ന നിലയിലാണ്.
പത്രലേഖകന്‍ എന്നു പറഞ്ഞാല്‍ വിവരം ലഭിക്കില്ല എന്നുറപ്പുള്ളിടത്താണ് തൊഴിലാളിയും ഗുണ്ടയും ഒക്കെയായി പത്രലേഖകനു വേഷം കെട്ടേണ്ടി വരുന്നത്. ഇവിടെ അതിന്റെയൊന്നും ആവശ്യമുണ്ടായിരുന്നില്ല. പത്രലേഖകന്‍ ഐഡന്റിറ്റി വെളിപ്പെടുത്തി. വിളിക്കുന്നത് പത്രക്കാരനാണ് എന്നറിഞ്ഞു കൊണ്ട് പ്രദീപിനോട് ബാലകൃഷ്ണപിള്ള സംസാരിക്കുകയും ചെയ്തു. "ഒന്നും പുറത്തുപറയരുതേ" എന്ന് പിള്ള അഭ്യര്‍ത്ഥിച്ചതുകൊണ്ടു മാത്രം, പിള്ളയെ അനുസരിക്കേണ്ട ബാധ്യതയൊന്നും റിപ്പോര്‍ട്ടര്‍ ചാനലിന്റെ ലേഖകനുണ്ടാവുന്നില്ല. പിള്ള ചെയ്തത് കുറ്റകൃത്യമാണോ അല്ലയോ എന്നതു മാത്രമാണ് വിഷയം. പിള്ളയുടെ നാലു ദിവസത്തെ ഇളവ് വെട്ടിക്കുറയ്ക്കാന്‍ ഉമ്മന്‍ചാണ്ടിയ്ക്കു തീരുമാനിക്കേണ്ടി വന്നതും ചെയ്തത് കുറ്റകൃത്യമായതു കൊണ്ടാണ്.
ബെര്‍ളി തുടരുന്നു...
പത്രസമ്മേളനങ്ങളില്‍ സംസാരിക്കുന്നവരും അഭിമുഖങ്ങളില്‍ പങ്കെടുക്കുന്നവരും ഓഫ് ദി റെക്കോര്‍ഡ് ആയി പലതും പറയാറുണ്ട്. ഇത് കൊടുക്കരുത് എന്നു പറയുന്ന കാര്യങ്ങള്‍ കൊടുക്കാതിരിക്കുക എന്നത് പത്രപ്രവര്‍ത്തന മര്യാദയുടെ ഭാഗമാണ്.ആ മര്യാദയാണ് നികേഷിന്റെ ജേണലിസം തകര്‍ത്തുകളഞ്ഞത്.
മൂല്യങ്ങളെയും മര്യാദയെയുമൊക്കെക്കുറിച്ച് നെടുനീളത്തില്‍ ഉപദേശസാഹിത്യമെഴുതുന്ന ബെര്‍ളിയ്ക്ക് പത്രപ്രവര്‍ത്തനം എന്ത്, എന്തിന് എന്നതിനെക്കുറിച്ച് വല്ല ബോധവുമുണ്ടോ എന്ന് സ്വാഭാവികമായും സംശയിക്കണം. ലൈസന്‍സില്ലാത്ത ഡ്രൈവറുടെ ഉദാഹരണം കൊണ്ടുതന്നെ തീര്‍ച്ചപ്പെട്ട സംശയമാണത്.  ഓഫ് ദി റെക്കോഡായി പറയുന്നത് പലപ്പോഴും പരദൂഷണമാണ്. ഒരേ മുന്നണിയില്‍ , ഒരേ പാര്‍ട്ടിയില്‍ ഒക്കെ ഉള്ളവരെ സംബന്ധിച്ച് പറയുന്ന പരദൂഷണങ്ങള്‍ .

"പി കെ കുഞ്ഞാലിക്കുട്ടിയ്ക്ക് പെണ്‍വാണിഭത്തില്‍ പങ്കുണ്ട്" എന്ന് വി എസ് അച്യുതാനന്ദന്‍ ഒരിക്കലും ഓഫ് ദി റെക്കോഡായി പറയില്ല. അങ്ങനെയൊരു ആക്ഷേപം എം കെ മുനീര്‍ ഓഫ് ദി റെക്കോഡായി പറയാന്‍ വഴിയുമുണ്ട് താനും. ഓഫ് ദി റെക്കോഡു കൊണ്ടുദ്ദേശിക്കുന്നതെന്ത് എന്ന് വ്യക്തം. ഓഫ് ദി റെക്കോഡ് കേള്‍ക്കുന്ന പത്രക്കാരനും പറയുന്ന സോഴ്സും തമ്മില്‍ അലിഖിതമായ ഒരു വിശ്വാസ ഉടമ്പടിയുണ്ട്. അതു തെറ്റിക്കില്ല എന്നു കരുതിയാണല്ലോ ഓഫ് ദി റെക്കോഡ് വിളമ്പുന്നത്. സോഴ്സും മറ്റാരുമായെങ്കിലുമുള്ള ഒരു വിശ്വാസ ഉടമ്പടി തെറ്റിച്ചുകൊണ്ടാണ് ഓഫ് ദി റെക്കോഡുകള്‍ ഉണ്ടാകുന്നത്. അവയച്ചടിച്ചു പ്രസിദ്ധീകരിച്ചാല്‍ ആ ബന്ധം തെറ്റും. എന്നുവച്ചാല്‍ ഓഫ് ദി റെക്കോഡ് എന്നു പറയുന്നത് ഒന്നാന്തരം വിശ്വാസവഞ്ചനയാണ്.

ഓഫ് ദി റെക്കോഡാണേ, എന്നെ ഉദ്ധരിക്കല്ലേ എന്ന് കെഞ്ചിക്കേണ്,  വിവരങ്ങള്‍ വിസ്തരിക്കുന്ന ഒരാള്‍ക്ക് നല്ല ലക്ഷ്യങ്ങളല്ല എന്ന് സുബോധമുള്ള ഏത് പത്രക്കാരനുമറിയാം.  ഇഎംഎസിനും നായനാര്‍ക്കും ഓഫ് ദി റെക്കോര്‍ഡ് സേവ ഉണ്ടായിരുന്നില്ല. എ കെ ആന്റണിയോ പിണറായിയോ ഉമ്മന്‍ചാണ്ടിയോ ഈ സേവ നടത്തി മാദ്ധ്യമപ്രവര്‍ത്തകരെ പ്രീണിപ്പിക്കുന്നവരല്ല. ട്രെയിനികളും തുടക്കക്കാരും പരിചയസമ്പന്നരുമടങ്ങിയ ആരെന്നോ എന്തെന്നോ ഏതെന്നോ അറിയാത്ത ഒരു സദസിനു മുന്നില്‍ ഓഫ് ദി റെക്കോഡായി പരദൂഷണപ്പേമാരി ചൊരിയുന്നവരെക്കുറിച്ച് ബുദ്ധിയുള്ള മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് എപ്പോഴും കരുതലുണ്ടായിരിക്കും.  പരദൂഷണതാല്‍പര്യമുള്ള കേള്‍വിക്കാര്‍ക്ക് ഓഫ് ദി റെക്കോഡ് വരവു നിലയ്ക്കുന്നതില്‍ ആശങ്കയുണ്ടാകാം. ആ വരവില്‍ തൂങ്ങി മനോരമയ്ക്കു മീതെ പട്ടം പറത്തേണ്ടെന്ന് നികേഷും സംഘവും തീരുമാനിച്ചാല്‍, അതൊരു നല്ല കാര്യം തന്നെയാണ്.

ഓഫ് ദി റെക്കോഡിന് വേറെയുമൊരു വശമുണ്ട്. തന്നെക്കുറിച്ചോ തനിക്കു വേണ്ടപ്പെട്ടവരെക്കുറിച്ചോ ആരും ഓഫ് ദി റെക്കോഡായി ഒന്നും പറയാറില്ല. മുനീറിനെക്കുറിച്ച് പി കെ കുഞ്ഞാലിക്കുട്ടി ഓഫ് ദി റെക്കോഡുകള്‍ പറഞ്ഞേക്കാം. വി കെ ഇബ്രാഹിംകുഞ്ഞിനെക്കുറിച്ച് നെവര്‍. പറയേണ്ടത് എന്ത്, പറയരുതാത്തത് എന്ത് എന്നൊക്കെ  നന്നായി അറിയാവുന്നവര്‍ തന്നെയാണ് ഓഫ് ദി റെക്കോഡിന്റെ ആസാമികള്‍ .

താന്‍ നടത്തിയ അഴിമതിയും കൊള്ളരുതായ്മയും കുറ്റകൃത്യവുമൊന്നും ഒരു രാഷ്ട്രീയനേതാവും ഉദ്യോഗസ്ഥനും ഇന്നേവരെ ഓഫ് ദി റെക്കോഡായി പറഞ്ഞിട്ടില്ല. തനിക്ക് പറയാനുള്ളത് സ്വപക്ഷത്തെ മറുക്യാമ്പില്‍ എത്തിക്കാന്‍  ബോധപൂര്‍വം ഓഫ് ദി റെക്കോഡിനെ ആശ്രയിക്കുന്നവരും അപൂര്‍വമല്ല.

സാക്ഷാല്‍ ബാലകൃഷ്ണപിള്ളയ്ക്കെതിരെ പണ്ടു കെ കരുണാകരന്‍ തന്നെ ഓഫ് ദി റെക്കോര്‍ഡ് ഉപയോഗിച്ചു പാരപണിതിട്ടുണ്ട്. പഞ്ചാബ് മോഡല്‍ പ്രസംഗത്തെക്കുറിച്ച് എജി റിപ്പോര്‍ട്ടാവശ്യപ്പെട്ടു എന്നായിരുന്നു, അന്ന് മുഖ്യമന്ത്രിയായിരുന്ന കരുണാകരന്റെ ഗുണ്ട്. അപ്പോഴാവട്ടെ കരുണാകരന്‍ ഡല്‍ഹി വരെ പോയി എന്നതൊഴിച്ച് "ഹൈക്കമാന്‍ഡിനെ" പോലും കാണാന്‍ അനുമതി ലഭിക്കാതിരിക്കവേയാണ്, ആയിടെമാത്രം ഇന്ദ്രപ്രസ്ഥത്തെ പ്രധാനപരുന്തായ ഇക്കാലത്തെ ഒരു മാദ്ധ്യമസിങ്കത്തെ വിളിച്ച് ഇക്കഥ തട്ടിമൂളിച്ചത്. ഫലമോ, അന്ന് കേരളകൌമുദി പത്രത്തിന്റെ ഒന്നാംപുറത്ത് ഈ ഓഫ് ദ റെക്കോഡ് പരാമര്‍ശം പ്രധാനവാര്‍ത്തയായി. പിള്ളയ്ക്ക് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നു. ഈ മാദ്ധ്യമസിങ്കം തന്നെ, എന്റെ പൊന്നുമക്കളെ, നിങ്ങള്‍ രാഷ്ട്രീയക്കാരുടെ ഓഫ് ദ റെക്കോഡിനെ വെള്ളംതൊടാതെ വിഴുങ്ങരുതേയെന്ന് സ്വാനുഭവം വിശദീകരിച്ചു ജേണലിസം ക്ലാസുകളില്‍ കരഞ്ഞുപറഞ്ഞുനടന്നിരുന്നതുകൊണ്ടാണ് ഇക്കഥ പുറത്തറിഞ്ഞത്.

ബെര്‍ളിയുടെ ശൈലിയില്‍  ഓഫ് ദി റെക്കോഡിന്റെ ആശാന്മാരെ വേണമെങ്കില്‍ "തന്തയ്ക്കു പിറക്കാത്തവര്‍" എന്നു വിശേഷിപ്പിക്കാം.

ബെര്‍ളി തോമസിന്റെ  സങ്കടങ്ങള്‍ ഇങ്ങനെ വഴിഞ്ഞൊഴുകുന്നു...
പത്രക്കാരന്‍ ചതിയനും കൂട്ടിക്കൊടുപ്പുകാരനെപ്പോലെ അകറ്റിനിര്‍ത്തേണ്ടവനുമാണെന്ന ഇമേജ് സമ്പാദിച്ചുനല്‍കാന്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ പിള്ളത്തരത്തിനു സാധിച്ചു.
ആ ഇമേജ് പലപ്പോഴായി സൃഷ്ടിച്ചത് റിപ്പോര്‍ട്ടര്‍ ചാനലിന്റെ പിള്ളത്തരമല്ല. എഴുതാനാണെങ്കില്‍ ഒന്നാം നമ്പര്‍ പത്രമായ മനോരമയില്‍ നിന്നു തന്നെ നൂറു നൂറുദാഹരണങ്ങളുണ്ട്. അതിലൊന്നു മാത്രമാണ് നേരത്തെ ചൂണ്ടിക്കാട്ടിയ വരദാചാരീ പുരാണം.

പല പത്രലേഖകര്‍ക്കും ഉദ്യോഗസ്ഥരും മന്ത്രിമാരുമൊന്നും വാര്‍ത്താ ഉറവിടങ്ങളൊന്നുമല്ല. ലാഭം മാത്രം ലക്ഷ്യമിടുന്ന ഒരധോലോക ബന്ധമാണത്. രാഷ്ട്രീയഉപജാപങ്ങളില്‍ പത്രപ്രവര്‍ത്തകരുടെ സ്ഥാനം തിരിച്ചറിയാത്ത ഒരിള്ളക്കുട്ടിയുടെ ജല്‍പനങ്ങള്‍ എന്നു കരുതി വേണമെങ്കില്‍ അവഗണിച്ചു തള്ളാവുന്ന നിഗമനങ്ങളാണ് ബെര്‍ളിയുടേത്.

പക്ഷേ, അതിനപ്പുറത്തു മറ്റൊന്നുണ്ട്. അത് റിപ്പോര്‍ട്ടര്‍ ടിവി പ്രകടിപ്പിച്ച തന്റേടമാണ്. മുന്‍ മന്ത്രി, നിലവില്‍മന്ത്രിയുടെ പിതാവ്, വമ്പന്മാരായ രണ്ട്  ഐഎഎസ് കൊമ്പന്മാരുടെ ജാമാതാവ്, പിന്നെ പുറത്തുപറയാന്‍ കൊള്ളാവുന്നതും കൊള്ളാത്തതുമായ അസംഖ്യം വേറെ ബിരുദങ്ങള്‍ എന്നിങ്ങനെ, പ്രീണിപ്പിച്ചു നിര്‍ത്താന്‍ ഏത് മാദ്ധ്യമപ്രവര്‍ത്തകനെയും കൊതിപ്പിക്കുന്ന ഒരുബന്ധമാണ് ആര്‍. ബാലകൃഷ്ണപിള്ള. ഒട്ടി നിന്നാല്‍ പലതാണ് ഉപയോഗം. പ്രസാദിപ്പിച്ചു നിര്‍ത്തിയാല്‍ ഗുണമേയുണ്ടാകൂ.
അങ്ങനെയൊരു സോഴ്സിന്റെ കൊരവള്ളിയാണ് റിപ്പോര്‍ട്ടര്‍ അരിഞ്ഞു കളഞ്ഞത്. ഭരണകൂടത്തിന്റെ വലിയൊരു അധോലോകമേഖലയുടെ ശത്രുപക്ഷമാണ് അതുവഴി അവര്‍ സ്വയം തിരഞ്ഞെടുത്തത്. ഒടുങ്ങാത്ത പകയുമായി തങ്ങളെ വേട്ടയാടാന്‍ ഘോരാധികാരത്തിന്റെ വെമ്പാലമൂര്‍ഖന്മാര്‍ എന്നും പിന്നാലെയുണ്ടാകുമെന്ന ബോധത്തോടെയാണ് അവര്‍ പിള്ളയുടെ സ്വരരാഗസുധ സംപ്രേക്ഷണം ചെയ്തത്. മനോരമ, മാതൃഭൂമി തുടങ്ങിയ മഹാവൃക്ഷങ്ങളുടെ തണലുകളില്‍ തൂക്കിയ ചാരുകസേരകളിലിരുന്ന് ഗീര്‍വാണം പ്രസംഗിക്കുന്നവര്‍ക്ക് സ്വപ്നം കാണാന്‍ കഴിയാത്ത തന്റേടമാണത്.

തടവില്‍ കിടന്ന പിള്ള മുന്നൂറിലേറെ കോളുകള്‍ വിളിച്ചെന്നും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെയും മകന്‍മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലെ സര്‍വരെയും വിളിച്ചുവെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. അതിലെത്രയെണ്ണം മനോരമ, മാതൃഭൂമി പത്രങ്ങളും അവരുടെ ന്യൂസ് പോര്‍ട്ടലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്ന കണക്കെടുപ്പ് കൂടി നടത്തിയാല്‍ ബെര്‍ളി തോമസിന്റെ ഉപദേശസാഹിത്യത്തിന് മിഴിവേറും. പണ്ട്, സൂര്യനെല്ലി പെണ്‍വാണിഭം നടന്ന കാലത്ത് ഇരയ്ക്കൊപ്പം വാര്‍ത്ത കൈകാര്യം ചെയ്ത മനോരമ, കേസില്‍ പി. ജെ. കുര്യന്റെ പേരു പൊങ്ങിയപ്പോള്‍ നടത്തിയ മലക്കംമറിച്ചില്‍ ഓര്‍ക്കുക. സൂര്യനെല്ലിക്കാരി എന്ന വിശേഷണം നല്‍കി ആ കുട്ടിയെ അപമാനിക്കാന്‍ മുതിര്‍ന്ന ചരിത്രവും മനോരമയ്ക്കു സ്വന്തം.

ആ ചരിത്രമൊക്കെ ഓര്‍മ്മയുള്ളവരാണ് ബെര്‍ളിയുടെ ലേഖനം ഇങ്ങനെ വായിച്ചു തുടങ്ങേണ്ടത്...
ഏതു തൊഴിലിനും അതിന്റേതായ നിയമങ്ങളുണ്ട്, തത്വശാസ്ത്രങ്ങളും മാന്യതയുമുണ്ട്. പത്രപ്രവര്‍ത്തനം അത്തരത്തില്‍ ലോകത്ത് ഏറെ മൂല്യങ്ങളുള്ള ഒരു തൊഴില്‍മേഖലയാണ്.അത് തകരുമ്പോള്‍ ഇല്ലാതാവുന്നത് ഒരു പ്രൊഫഷന്റെ മാന്യത മാത്രമല്ല,വിശ്വാസ്യത കൂടിയാണ്.
നിയമം, മൂല്യം, മാന്യത, വിശ്വാസ്യത എന്നൊക്കെ പാകം പാകം തെറ്റാതെ മിക്സ് ചെയ്തും  കുറ്റവാളിയ്ക്കു വേണ്ടിയുള്ള  കുഴല്‍വിളി ട്യൂണ്‍ ചെയ്യാം എന്നു ഗുണപാഠം...

(ഈ കുറിപ്പ് മലയാളത്തിലും പ്രസിദ്ധീകരിച്ചിരുന്നു)

Wednesday, April 27, 2011

മെര്‍ക്കിസ്റ്റണ്‍ വിവാദവും ഗൗരീദാസന്‍ നായരും

മെര്‍ക്കിസ്റണ്‍ ഭൂമി ഐഎസ്ആര്‍ഒയ്ക്ക് വിറ്റതുമായി ബന്ധപ്പെട്ട് കേരളത്തില്‍ വന്‍വിവാദം തുടങ്ങിയത് 2007 ജൂലൈ മാസത്തിലാണ്. പൊന്‍മുടിയില്‍ ഐഎസ്ആര്‍ഒ സ്ഥാപിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് എന്ന സ്ഥാപനത്തിനു തറക്കല്ലിടാന്‍ ആഗസ്റ് 18ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എത്തുമെന്ന് 2007 ജൂലൈ 22 ഞായറാഴ്ച സി ഗൌരിദാസന്‍ നായര്‍ വക വാര്‍ത്ത ഹിന്ദുവില്‍ പ്രത്യക്ഷപ്പെട്ടു. മെര്‍ക്കിസ്റണ്‍ എസ്റേറ്റില്‍ നിന്ന് 85 ഏക്കര്‍ ഭൂമി ഐഎസ്ആര്‍ഒ വാങ്ങാനുളള ഡീല്‍ ശനിയാഴ്ച രാത്രി ഉറപ്പിച്ചുവെന്നും വാര്‍ത്ത പ്രഖ്യാപിച്ചു. വാര്‍ത്തയുടെ മര്‍മ്മം ഇതായിരുന്നു :

The Prime Minister has tentatively given August 18 as the date for the ceremony, but highly placed sources said there could be a date change depending on Dr. Singh’s convenience and logistical issues.

നോട്ട് ദിസ് പോയിന്റ്. വസ്തു വാങ്ങാനുളള ഡീല്‍ ഉറപ്പിച്ചതിന്റെ തൊട്ടുപിറ്റേന്ന് തറക്കല്ലിടാന്‍ പ്രധാനമന്ത്രിയെ തരപ്പെടുത്തുന്നു, തീയതിയും തീരുമാനിക്കുന്നു. എന്നാല്‍ തറക്കല്ലിടാന്‍ പോയിട്ട് സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനു പോലും പ്രധാനമന്ത്രി വന്നില്ല.

പരിസ്ഥിതി ദുര്‍ബലപ്രദേശമായി നോട്ടിഫൈ ചെയ്ത എസ്റേറ്റ് സ്വകാര്യവ്യക്തി വില്‍ക്കാന്‍ തീരുമാനിച്ചത് വിവാദമായി. വാക്പയറ്റും ആരോപണ പ്രത്യാരോപണങ്ങളും ഉയര്‍ന്നു. കേരളത്തിന്റെ ചീഫ് സെക്രട്ടറിയുടെ കസേര തെറിപ്പിക്കുന്നതില്‍ വരെ അതെത്തി. അത്രയ്ക്ക് മൂര്‍ച്ചയേറിയതായിരുന്നു ആ വിവാദം.

വിവാദം കത്തിക്കാളവെ 2007 ഒക്ടോബര്‍ 5 വെളളിയാഴ്ച ദീപിക പത്രത്തിന്റെ ഏഴാംപേജില്‍ ഒരു പരമ്പര പ്രത്യക്ഷപ്പെട്ടു. ഒരു സംഘം ലേഖകന്മാര്‍ തയ്യാറാക്കിയ ആ പരമ്പര സി. ഗൌരിദാസന്‍ നായര്‍ എന്ന ദി ഹിന്ദുവിന്റെ സ്പെഷ്യല്‍ കറസ്പോണ്ടന്റിന് എതിരെ ആയിരുന്നു. സാദാ രാഷ്ട്രീയക്കാരന്റെ വീട്ടുവരാന്ത മുതല്‍ മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും അടുക്കളപ്പുറത്തുവരെ സ്വാതന്ത്യ്രമുളള ചില മാധ്യമ പ്രവര്‍ത്തകരാണ് ബ്രോക്കറുടെ വേഷത്തിലെത്തുന്നതെങ്കില്‍ പ്രധാനമന്ത്രിയുടെ പേരില്‍ പോലും പിരിവു നടത്താം എന്നു തുടങ്ങി രൂക്ഷമായ ആക്രമണമാണ് പത്രം ഗൌരിദാസന്‍ നായര്‍ക്കെതിരെ നടത്തിയത്.

പരമ്പരയുടെ ആദ്യഭാഗം അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു.... വാര്‍ത്തയുടെ വിശ്വാസ്യതയുടെ കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ലാത്ത ഹിന്ദു ദിനപത്രത്തില്‍ നിന്ന് വ്യാജവാര്‍ത്തകള്‍ ആരും പ്രതീക്ഷിക്കുന്നില്ല. വിശ്വാസ്യത നിലനിര്‍ത്താന്‍ ഹിന്ദുവിന് പ്രത്യേക മാനദണ്ഡങ്ങളുമുണ്ട്. പിന്നെ, കളവായ വാര്‍ത്ത തങ്ങളുടെ പത്രത്തില്‍ കയറിക്കൂടാനിടയായ സാഹചര്യങ്ങളെ ദി ഹിന്ദു വളരെ ഗൌരവത്തോടെയാണ് കാണുന്നത്. അതുകൊണ്ടു തന്നെ അവര്‍ അന്വേഷണവും തുടങ്ങിക്കഴിഞ്ഞു.

എന്നാല്‍ ഇതിന്റെ പിന്നിലേയ്ക്കു നടന്നു പോയപ്പോഴാണ് ചില വിവരങ്ങള്‍ പുറത്തു വന്നത്. സ്ഥലത്തിന്റെ ഉടമസ്ഥന്‍ സേവി മനോമാത്യുവും ഗൌരീദാസന്‍ നായരുമായുളള ബന്ധം... വാര്‍ത്ത വന്നതിന്റെ തലേന്ന് നക്ഷത്ര ഹോട്ടലില്‍ നടന്ന ഫൈവ് കോഴ്സ് ഡിന്നര്‍ വിത്ത് കോക്ടെയില്‍ പാര്‍ട്ടി. ഇതിനു ശേഷം നടന്ന ചില കൈമാറലുകള്‍... ഈ കണ്ടെത്തലുകള്‍ക്ക് കുറേ പുറകിലേയ്ക്കു പോയപ്പോള്‍ മറ്റു ചില വിവരങ്ങളും ലഭിച്ചു. അടിക്കടിയുളള വിദേശയാത്രകള്‍... പ്രത്യേകിച്ച് തായ്ലന്റ് സന്ദര്‍ശനം.. സിഐഎ എന്ന അമേരിക്കന്‍ ചാര സംഘടന നിയന്ത്രിക്കുന്ന യഎസ്ഐഎസിന്റെ അതിഥിയായുളള അമേരിക്കന്‍ സന്ദര്‍ശനം. ഇങ്ങനെ നിരവധി നിരവധി കഥകള്‍... ഈ കഥകള്‍ മാന്യനായ പത്രപ്രവര്‍ത്തകന്റെ സമകാലികരോട് സംശയത്തോടെ വിവരിച്ചപ്പോള്‍ അവരുടെ മറുപടി.. സുഹൃത്തേ, മഞ്ഞുമലയുടെ മുകളറ്റമല്ലേ ഇത്.. ഇനിയെന്തെല്ലാം... പുറത്തുവന്നതിനെക്കാള്‍ ഭീകരമല്ലേ വരാനിരിക്കുന്നത്....


ഈ പരമ്പരയുടെ പേരിലാണോ സിപിഎം ഗൌരിദാസന്‍ നായരോട് ഫോണില്‍ കുമ്പസാരിച്ചത്? ചെക്കുട്ടിയാണ് മറുപടി പറയേണ്ടത്...

പരമ്പരയുടെ രണ്ടും മൂന്നും ഭാഗങ്ങളില്‍ ദീപിക ഗൌരിദാസന്‍ നായരെ കടിച്ചു കീറി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ അധികാരദല്ലാള്‍ വേഷം വലിച്ചു കീറിയ പരമ്പര വെളിപ്പെടുത്തിയ ഒരു വിവരവും നിഷേധിക്കപ്പെട്ടില്ല. ആരും മാനനഷ്ടക്കേസ് കൊടുത്തില്ല. പത്രപ്രവര്‍ത്തക യൂണിയന്‍ പ്രമേയം പാസാക്കുകയോ പ്രസ് ക്ളബില്‍ ഉണ്ണാവൃതം (പീനവൃതം എന്നു തിരുത്തണം) അനുഷ്ഠിക്കുകയോ ഉണ്ടായില്ല.

പരമ്പര പ്രസിദ്ധീകരിച്ചത് ദീപിക. ദീപിക സമം ഫാരിസ് അബൂബേക്കര്‍. അദ്ദേഹം സമം പിണറായി എന്നൊരു സമവാക്യം സൃഷ്ടിച്ചാണ് മാപ്പുപറച്ചില്‍ കഥ പ്ളാന്റു ചെയ്തത് എങ്കില്‍ ചെക്കുട്ടിയ്ക്ക് അവിടെയും തെറ്റി. ആ ന്യായം പറയുന്നതിനു മുമ്പ് 2007 ഒക്ടോബര്‍ ഒന്നിന്റെ പുറത്തിറങ്ങിയ മാധ്യമം വാരിക തപ്പിപ്പിടിക്കുക. അതില്‍ 26 മുതല്‍ 31വരെ പേജുകളില്‍ വൈരുദ്ധാത്മക പരിസ്ഥിതി ബോധത്തെക്കുറിച്ച് ചില കാര്യങ്ങള്‍ എന്ന തലക്കെട്ടില്‍ വിജു വി നായര്‍ എഴുതിയ ലേഖനമുണ്ട്. 28, 29 പേജുകളില്‍ ഗൌരിദാസന്‍ നായരെക്കുറിച്ച് ഇങ്ങനെ പറഞ്ഞിരിക്കുന്നു.

ഇനിയാണ് മേജര്‍ സെറ്റ് കഥകളി. ഭൂമി ഏതായാലും കിട്ടി. നേരത്തെ ഉറപ്പിച്ചിരുന്ന കച്ചോടം ഉറപ്പായി. എങ്കിലും വല്ല അലമ്പുമുണ്ടായാലോ? അതുകൊണ്ട് എത്രയും വേഗം ബഹിരാകാശ പളളിക്കൂടത്തിന്റെ കല്ലിടണം. അത് പ്രധാനമന്ത്രിയെപ്പോലൊരാളാണ് ഇടുന്നതെങ്കില്‍ പിന്നെ സംസ്ഥാന സര്‍ക്കാര്‍ തൊട്ട് സകല കശ്മലന്മാരുടെയും നാവടപ്പിക്കാം. ക്രയവിക്രയക്കാര്‍ ബുദ്ധിയില്‍ ഒട്ടും പിന്നാക്കമല്ലല്ലോ...

ആ ബുദ്ധി ഇറങ്ങി വന്നത് ദി ഹിന്ദു ദിനപത്രം വഴിയാണ്. സത്യത്തില്‍ പാരിസ്ഥിതിക ദുര്‍ബല പ്രദേശത്ത് ഭൂമിയിടപാടിനു ശ്രമം നടക്കുന്നു എന്ന വസ്തുത ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ഈ പത്രത്തിലെ റോയ് മാത്യുവാണ്. സാധാരണഗതിയില്‍ ഇത്തരം പ്രമേയങ്ങളുടെ ബീറ്റിലുളള റോയിയെ പിന്നെ ഇന്നേവരെ പൊന്മുടിക്കേസ് റിപ്പോര്‍ട്ടിംഗില്‍ കണ്ടിട്ടില്ല. പകരം മറ്റൊരാള്‍ ഇതിന്റെ ഹോള്‍സെയില്‍ വിപണനം ഏറ്റെടുക്കുകയുണ്ടായി. സെപ്ഷ്യല്‍ കറസ്പോണ്ടന്റ് സി ഗൌരീദാസന്‍ നായര്‍.

കഴിഞ്ഞ ജൂലൈ 22ന് അദ്ദേഹത്തിന്റേതായി വാര്‍ത്ത വരുന്നു. Manmohan Sing to lay the foundations in the third week of August.

 നാളിതുവരെ പത്രങ്ങള്‍ പോയിട്ട് സംസ്ഥാന സര്‍ക്കാര്‍ പോലും അറിയാത്ത വിവരമാണിത്. പ്രധാനമന്ത്രി സന്ദര്‍ശിക്കണമെങ്കില്‍ രണ്ടു മാസം മുമ്പേ സംസ്ഥാന സര്‍ക്കാരിനെ വിവരമറിയിച്ചിരിക്കണം. അങ്ങനെയാണ് പ്രോട്ടോക്കോള്‍. ഇവിടെ സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന് ഔദ്യോഗികമായി പ്രതികരണം തന്നെയുണ്ടായി. പക്ഷേ, നമ്മുടെ ദേശീയ പത്രം സംഗതി തിരുത്തിയില്ല. വല്യ പത്രമല്ലേ, അവരെയാണ് പ്രധാനമന്ത്രി തന്റെ കാര്യപരിപാടികള്‍ ആദ്യമറിയിക്കുന്നത് എന്ന് വിചാരിക്കാം.

മേല്‍പറഞ്ഞ സ്പെഷ്യല്‍ കറസ്പോണ്ടന്റിന് ആവേശം മൂത്തുമൂത്ത് ഏതാണ്ടൊരു കാമ്പയിന്‍ പോലെയായി. രസം അതുമല്ല. ഇക്കഴിഞ്ഞ സെപ്തംബര്‍ 2ന് പത്രത്തില്‍ മേപ്പടി ലേഖകന്റെ മറ്റൊരു റിപ്പോര്‍ട്ട് - VS convenes meet on land sale to ISRO  - അതില്‍ കേരള സര്‍ക്കാരിന്റെ നിയമപരമായ നിലപാടായി എഴുതിപ്പിടിപ്പിച്ചിരിക്കുന്ന വരികള്‍ അത്രയും നേരത്തെ വേറൊരിടത്ത് വന്നത്. മറ്റെങ്ങുമല്ല, തര്‍ക്കവസ്തു തന്റെ വകയാണെന്നു പറഞ്ഞ് സാക്ഷാല്‍ സേവി മനോമാത്യു സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ അതേവരികള്‍. പത്രപ്രവര്‍ത്തനത്തെപ്പറ്റി എന്‍ റാം ചമച്ച ഗീര്‍വാണങ്ങളില്‍ ഒന്ന് അജണ്ടയുണ്ടാവണം ഈ പണിയ്ക്ക് എന്നാണ്. പത്രാധിപരെ അക്ഷരംപ്രതി അനുസരിക്കുന്ന ഇത്തരം വാലുകളെ നമ്മള്‍ വായനക്കാര്‍ അഭിനന്ദിക്കുക തന്നെ വേണം.

പ്രധാനമന്ത്രി വരുന്നു എന്ന് ഹിന്ദുലേഖകന്‍ പറഞ്ഞയുടനെ മന്ത്രിസഭ പോലുമറിയാതെ പൊതുഖജനാവില്‍ നിന്ന് ഒരു കോടി രൂപ അനുവദിക്കുന്നു. ഉദ്യോഗസ്ഥ മേല്‍വൃന്ദം പൊന്മുടിയില്‍ ഹെലിപ്പാടു കെട്ടാന്‍. പണി ശഠേന്നു തുടങ്ങുകയും ചെയ്തു. എങ്ങനെ തുടങ്ങാതിരിക്കും. ജൂലൈ 22ന് മാന്യപത്രത്തിലെ മാന്യലേഖകന്‍ പ്രഖ്യാപിച്ചത് ആഗസ്റ് മൂന്നാം വാരം  മന്‍മോഹന്‍ വരുമെന്നല്ലേ. കഷ്ടിച്ച് ഇരുപത്തിയഞ്ചു ദിവസം. സര്‍ക്കാരിന് അറിയിപ്പ് കിട്ടിയില്ലെന്നു വെച്ച് ദേഹണ്ഡം തുടങ്ങാതിരിക്കാനാവുമോ?

സേവി മനോമാത്യുവിനു വേണ്ടി ഹിന്ദു പത്രത്തെ അതിലെ ഒരു വ്യക്തിമാത്രം ഇങ്ങനെ കൊണ്ടുപിടിച്ച് ഉപയോഗിക്കുന്നതിനു പിന്നിലെ കഥ വേറെയാണ്. കഴിഞ്ഞ ജൂലൈ 21ന് കോവളത്തെ സമുദ്ര ഹോട്ടലില്‍ നടന്ന രാത്രിവിരുന്നില്‍ പങ്കെടുത്തവര്‍ക്കെല്ലാം അറിയാവുന്ന ആ തൊമ്മിക്കഥ എഴുതാന്‍ പറ്റിയ ഒരാളുണ്ട് - വിരുന്നിനെ അനുഗ്രഹിച്ച മലയാള സാഹിത്യത്തിലെ ഒരു പ്രമുഖ തച്ചന്‍. ഇവിടെ മനോമാത്യുവിന്റെ ഇംഗിതം ലളിതമായിരുന്നു. പ്രധാനമന്ത്രി വന്ന് തറക്കല്ലിടുമെന്ന് പ്രചരിപ്പിച്ചാല്‍ ഇടപാട് വേഗവും സുതാര്യവുമാകും. അതിന് വിശ്വാസ്യതയുളള ഒരു ദേശീയ പത്രം വേണം. ഇത്തരം പത്രങ്ങളെന്നു കേട്ടാല്‍ മുട്ടിടിക്കുന്ന ഐഎഎസ് പുംഗന്മാരെ പറ്റിക്കാന്‍ പറ്റിയ വഴി...


ഇങ്ങനെയാണ് ശാന്തകുമാര്‍ വേലപ്പന്‍ നായര്‍, 2007ലെ ഹിന്ദു വാര്‍ത്തയെ തുടര്‍ന്ന് കുടം പൊട്ടിപ്പുറത്തു ചാടിയ മെര്‍ക്കിസ്റണ്‍ വിവാദത്തില്‍ സി. ഗൌരീദാസന്‍ നായരുടെ പങ്ക് മാധ്യമങ്ങല്‍ അടയാളപ്പെടുത്തിയത്.

ചേക്കുട്ടിയും എം ജി രാധാകൃഷ്ണനുമൊന്നും ഇക്കാര്യം എഫ്ഇസിയില്‍ പറയാതിരുന്നതിന്റെ കാരണമാണ് വേദവാക്യങ്ങള്‍ക്കു വേണ്ടി ഇവരെ ആശ്രയിക്കുന്നവര്‍ അവിടെ ഉറക്കെ ചോദിക്കേണ്ടത്. മെര്‍ക്കിസ്റണ്‍ വിവാദവുമായി ബന്ധപ്പെട്ട് ഗൌരിയ്ക്കെതിരെ ഉയര്‍ന്ന ആരോപണം സിപിഎമ്മിന്റെ സൃഷ്ടിയാണോ? 2007 ആഗസ്റ് 18ന് മന്‍മോഹന്‍ സിംഗ് കേരളത്തില്‍ സ്പേസ് ഇന്‍സ്റിറ്റ്യൂട്ടിന് തറക്കല്ലിടാനെത്തുമെന്ന് ഗൌരിയെ തെറ്റിദ്ധരിപ്പിച്ചത് പിണറായി വിജയനാണോ? ഏകെജി സെന്ററില്‍ നിന്നാണോ ആ വ്യാജവിവരം ഗൌരിയിലെത്തിയത്. ഗൌരിയെ കേരളത്തിലെ സിപിഎമ്മുകാര്‍ തെറ്റിദ്ധരിപ്പിച്ച് ഒരു വാര്‍ത്ത കൊടുക്കുകയും ആ വാര്‍ത്തയെ തുടര്‍ന്ന് ഗൌരിയുടെ കീര്‍ത്തിയ്ക്ക് ഹാനികരമാകുന്ന വിധത്തില്‍ ആരോപണങ്ങള്‍ ഉയരുകയും ചെയ്തു എന്ന് ഗൌരിയോ മറ്റാരെങ്കിലുമോ രേഖാമൂലമോ അല്ലാതെയോ ആരെങ്കിലും സിപിഎം കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ടോ? എന്തിന്റെ പേരിലാണ് സിപിഎം അന്വേഷണം നടത്തിയത്?

അന്വേഷണം നടത്തിയവര്‍ ദീപികയില്‍ പരമ്പരയെഴുതിയവരില്‍ നിന്നോ വിജു വി നായരില്‍ നിന്നോ വിശദീകരണമോ തെളിവെടുപ്പോ നടത്തിയിട്ടുണ്ടോ? പിണറായി വിജയനോ അദ്ദേഹത്തിന്റെ അനുയായികളോ തങ്ങളെ വിലയ്ക്കെടുക്കുകയായിരുന്നുവെന്ന് ഇവരാരെങ്കിലും സിപിഎമ്മിന്റെ അന്വേഷണ സംഘത്തോട് സമ്മതിച്ചിട്ടുണ്ടോ?

ആഗസ്റ് 18ന് പ്രധാനമന്ത്രി വരുമെന്ന് ഗൌരിയെ തെറ്റിദ്ധരിപ്പിച്ചത് കേരളത്തിലെ സിപിഎമ്മിലെ ഔദ്യോഗിക വിഭാഗമാണ് എന്ന്  അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ടോ? അങ്ങനെ തെറ്റിദ്ധരിപ്പിച്ചതിനാണോ പിബി മെമ്പര്‍ ഗൌരിയെ ചേക്കുട്ടിയ്ക്ക് സിസി വെച്ച് ഫോണില്‍ വിളിച്ച് മാപ്പു പറഞ്ഞത്? സംഗതി സിപിഎം അവിടം കൊണ്ടു നിര്‍ത്തിയോ? ഗൌരിയുടെ ജീവനും കീര്‍ത്തിയും തൊഴിലും നശിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ പാര്‍ട്ടി എന്തെങ്കിലും നടപടിയെടുത്തോ? ഈ ചോദ്യങ്ങള്‍ക്കൊന്നും നീലന്‍, ചേക്കുട്ടി, എം ജി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ക്ക് മറുപടിയുണ്ടാവില്ല. കാരണം അവര്‍ മറ്റുളളവരോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ അവതാരമെടുത്തവരാണ്. ഒരു ചോദ്യത്തിനും ഉത്തരം പറയേണ്ട ബാധ്യത അവര്‍ക്കില്ല. അവരോടു ചോദ്യം ചോദിച്ചാല്‍ ചില വിലാസങ്ങളും ഫോണ്‍ നമ്പരും തന്ന് ചോദ്യങ്ങള്‍ അങ്ങോട്ടു മതി എന്നാജ്ഞാപിക്കും. അതിന്റെ പഴിയും രാഷ്ട്രീയഗുരുവിന്റെ തലയിലിടും.

ഈ വിഗ്രഹങ്ങളെ എന്തിനു പൂജിക്കണം എന്ന് എഫ്ഇസിയിലെ വിവരമുളള പ്രജകള്‍ ആത്മപരിശോധന നടത്തട്ടെ.
 
(ഒന്നാംഭാഗം - ഉടഞ്ഞു ചിതറുന്ന ബൈലൈന്‍ വിഗ്രഹങ്ങള്‍ )

ഉടഞ്ഞു ചിതറുന്ന ബൈലൈന്‍ വിഗ്രഹങ്ങള്‍


തങ്ങള്‍ക്കു നേരെ ഉയരുന്ന ഏതുവിമര്‍ശനത്തോടും അഗാധമായ അസഹിഷ്ണുത പുലര്‍ത്തുന്നതിലും പത്രലോകത്തെ പ്രമാണി വര്‍ഗം പരസ്പരം ഐക്യപ്പെടുന്നുണ്ട്. ഫോര്‍ത്ത് എസ്റേറ്റ് ക്രിട്ടിക് എന്ന ഗൂഗിള്‍ ഗ്രൂപ്പില്‍ നടക്കുന്ന മാധ്യമ ചര്‍ച്ചകളില്‍ ഒട്ടുമുക്കാലും ബാക്കിയാക്കുന്നത് ഈ സത്യമാണ്. കുറേയേറെ ബൈലൈന്‍ വിഗ്രഹങ്ങളെ തച്ചുടച്ചു മുന്നേറിയ അത്തരമൊരു ചര്‍ച്ചയെ സംബന്ധിക്കുന്നതാണ് ഈ ലേഖനം.


ഇന്ത്യാ ടുഡേ ലേഖകന്‍ എം ജി രാധാകൃഷ്ണന്റെ ഒരു വിഎസ് വിശകലനത്തില്‍ നിന്നാണ് എല്ലാം തുടങ്ങിയത്. ന്യൂസ് ചാനലുകളിലെ വാര്‍ത്താ വിശകലന വിദഗ്ധരില്‍ വിഎസ് വിരുദ്ധനായാണ് എം ജി രാധാകൃഷ്ണന്‍ അറിയപ്പെടുന്നത്. പി. ഗോവിന്ദപ്പിളളയുടെ മകനാണ് അദ്ദേഹം. സൌമ്യന്‍. മാന്യന്‍, മര്യാദക്കാരന്‍.

വോട്ടെടുപ്പു കഴിഞ്ഞ് വെറുതെയിരുന്നപ്പോഴാണത്രേ എംജിആറിന്റെ മനസ് അപ്രതീക്ഷിതമായി വിഎസിലേയ്ക്കു ചാഞ്ഞത്. ചിന്തകള്‍ അദ്ദേഹം വിശദമായി എഴുതി എഫ്ഇസിയില്‍ ചര്‍ച്ചയ്ക്കു വെച്ചു. ആരാധകര്‍ ബലേഭേഷ് വിളിച്ചു പറന്നെത്തി. അക്കൂട്ടത്തില്‍ കേമപ്പെട്ട താങ്ങ് എന്‍ഡിഎഫിന്റെ മുഖപത്രമായ തേജസിന്റെ പത്രാധിപര്‍ എന്‍. പി. ചേക്കുട്ടി വക (ഇദ്ദേഹം എന്‍പിസി എന്നാകുന്നു അറിയപ്പെടുന്നത്) ആയിരുന്നു.

തങ്ങളില്‍ പലരുടെയും രാഷ്ട്രീയ ഗുരുവായ പി. ഗോവിന്ദപ്പിളളയുടെ ബൌദ്ധിക പൌര്‍ണമിയും തെളിഞ്ഞ ചിന്തയും അദ്ദേഹത്തിന്റെ മകനിലൂടെ പുറത്തുവരുന്നു എന്നാണ് ചെക്കുട്ടി വെച്ചു കാച്ചിയത് : Now I see the intellectual brilliance and clear-thinking of PG --the political guru of many of us--  making its presence felt again through his son.

പിജിയെ തന്റെ രാഷ്ട്രീയഗുരുവായി ചേക്കുട്ടി വാഴിച്ച വിവരം രാധാകൃഷ്ണന്‍ പിതാവിനോടു പറഞ്ഞിരിക്കാന്‍ വഴിയില്ല. പറഞ്ഞിരുന്നെങ്കില്‍ പ്രായാധിക്യത്തിന്റെ എല്ലാ അവശതയും പുത്രവാത്സല്യവും മറന്ന് വന്ദ്യവയോധികനായ ആ സഖാവ് എംജിആറിന്റെ നടുവിനു ചവിട്ടിയേനെ.  ഇവനൊക്കെയായിട്ടാണോ നീ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നതെന്ന് ആട്ടിയേനെ...

താന്‍ രാഷ്ട്രീയവിദ്യാഭ്യാസം നല്‍കിയവന്‍ വര്‍ഗീയ ഭീകര സംഘടനയായ എന്‍ഡിഎഫിന്റെ മുഖപത്രത്തില്‍ പത്രാധിപരായി വാഴുക, സാക്ഷാല്‍ ബിന്‍ലാദനെ ചെഗുവേരയോട് ഉപമിക്കാന്‍ ഉളുപ്പില്ലാത്ത മാര്‍ക്സിസ്റ് സൈദ്ധാന്തികനായി വളരുക.. പിജിയെപ്പോലൊരു ഗുരുവിന് അഭിമാനിക്കാന്‍ വേറെന്തു വേണം.... അതവിടെ നില്‍ക്കട്ടെ..

ദി ഹിന്ദു പത്രത്തിന്റെ സ്പെഷ്യല്‍ കറസ്പോണ്ടന്റ് സി. ഗൌരീ ദാസന്‍ നായരാണ് ചര്‍ച്ച വഴിതിരിച്ചത്. രാധാകൃഷ്ണന്‍ പറഞ്ഞതൊക്കെ തന്നെയാണ് താന്‍ പറയാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത് എന്നായി ഗൌരി. 2006 മാന്‍ ഓഫ് ദി മൊമന്റ് എന്ന തലക്കെട്ടില്‍ താനെഴുതിയ ലേഖനത്തില്‍ ഈ ആശയമുണ്ടായിരുന്നുവെന്നും അതെഴുതിയതിന് വലിയ വില കൊടുക്കേണ്ടി വന്നുവെന്നും എഴുതിയപ്പോള്‍ ഗൌരിദാസന്‍ നായരുടെ കണ്ഠമിടറുകയും കൈ വിറയ്ക്കുകയും ചെയ്തിട്ടുണ്ടാവണം. അദ്ദേഹത്തിന്റെ വാക്കുകള്‍ ഉദ്ധരിക്കട്ടെ:
I paid a heavy price with my life, reputation and almost my job for the position I had taken then in that story of mine as also my despatches. I was insulted in public and private and all kinds of stories were spread about me. Simply because I tried to say the truth, about the transformation of a major political leader and the way he understood, articulated and acted, to quote you, 'avant-garde' politics.
ഗൌരി എഴുതിയ വാര്‍ത്ത ഇവിടെ കാണാം. ഇതെഴുതിയ  പത്രലേഖകന്റെ ജീവനും കീര്‍ത്തിയും തൊഴിലും അപകടാവസ്ഥയിലായെങ്കില്‍ ഗുരുതരമായ സ്ഥിതിവിശേഷമാണത്. ആ അനുഭവം ഒരു ഓണ്‍ഗ്രൂപ്പിന്റെ അകത്തളങ്ങളില്‍ പരിഭവം പറച്ചിലായി മുഴങ്ങിത്തീരേണ്ടതുമല്ല. പക്ഷേ, ഈ ആഭിചാരപ്രവൃത്തി ചെയ്തതാര് എന്ന് ഗൌരി വെളിപ്പെടുത്തിയില്ല. എല്ലാം അറിയാവുന്ന എം ജി രാധാകൃഷ്ണനും നീലന്‍ നീലകണ്ഠനും ഒന്നും വിട്ടു പറഞ്ഞതുമില്ല. I would like to blame it on some very small men  എന്ന് എംജിആറും It is the ignorance and the arrogance of the cronies  that rule  എന്ന് നീലനും തങ്ങളുടെ സ്വന്തം ഗൌരിയെ ആശ്വസിപ്പിച്ചു. ഗൌരിയ്ക്കും തൃപ്തിയായി. വാര്‍ത്തയെഴുതിയതിന്റെ പേരില്‍ ജീവനും ജോലിയ്ക്കും കീര്‍ത്തിയ്ക്കും നേരെ വെല്ലുവിളി ഉയര്‍ന്നാല്‍ ചില മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ ഇങ്ങനെയൊക്കെ സമാധാനിച്ചു കളയും.

അരങ്ങ് ഇങ്ങനെ കൊഴുത്തപ്പോള്‍ ആര്‍. രാംകുമാര്‍ എന്ന എഫ്ഇസി പ്രജ വേറൊരു വഴിക്ക് ചിന്തിച്ചു. ഗൌരീവാര്‍ത്ത അദ്ദേഹം ഇഴകീറി. ആ പരിശോധനയില്‍ കുഞ്ഞാലിക്കുട്ടിയെ കൈകാര്യം ചെയ്യുന്ന കാര്യത്തിലൊഴിച്ചാല്‍ ഉമ്മന്‍ ചാണ്ടിയും സാമാന്യം വലിയ ഒരു മാന്‍ ഓഫ് സീസണ്‍ ആണെന്ന് 2006ല്‍ ഗൌരി വിശകലനം ചെയ്ത കാര്യം വെളിപ്പെട്ടു. വിഎസിനെ ഉമ്മന്‍ചാണ്ടിയോട് തുലനപ്പെടുത്തിയാല്‍ പിണറായി വിജയന്റെ ആരാധകര്‍ പ്രകോപിതരാകേണ്ട കാര്യമില്ല. ഉമ്മന്‍ചാണ്ടിയും ഏതാണ്ട് വിഎസിന് തുല്യനാണെന്ന് വിശകലിച്ചതില്‍ പ്രകോപിതരായി വിഎസ് അനുകൂലികളാരെങ്കിലുമാണോ ഗൌരിയുടെ ജീവനും കീര്‍ത്തിയ്ക്കും തൊഴിലിനും വില പറഞ്ഞത് എന്ന സംശയവും പ്രസക്തം. പക്ഷേ, ഈ സംശയം രാംകുമാറിനും ഉണ്ടായില്ല.


എങ്കിലും രാംകുമാറിന്റെ മറ്റൊരു ആരോപണം എഫ്ഇസിയെ പ്രകമ്പനം കൊള്ളിച്ചു.  2006ലെ വാര്‍ത്തയല്ല, 2007ല്‍ പ്രസിദ്ധീകരിച്ച മറ്റൊരു വാര്‍ത്തയാണ് ഗൌരിയെ ദി ഹിന്ദുവിലും മാധ്യമലോകത്തും പ്രതിക്കൂട്ടില്‍ നിര്‍ത്തിയത് എന്നായിരുന്നു ആ ആരോപണം. രാംകുമാറിന്റെ സ്വന്തം വാചകങ്ങള്‍ ഇങ്ങനെ:
The real story was another false and cooked up (read, planted) story about an explosively corrupt land deal in 2007 that led to such an outpour of complaints against the journalist. It seems there were direct pointers in that story towards a not-so-nice-deal between asthaana journalists and real estate dealers.
കടന്നല്‍ക്കൂട്ടില്‍ പതിച്ച കരിങ്കല്ലായി ഈ ആരോപണം. ഗൌരിയെ പ്രതിരോധിക്കാന്‍ ചാടിയിറങ്ങിയത് സാക്ഷാല്‍ ചെക്കുട്ടി. ഉപാധികളില്ലാതെ ആരോപണം പിന്‍വലിച്ചില്ലെങ്കില്‍ അസുഖകരമായ പലതും സംഭവിക്കുമെന്നായി ലാദനെ ചെഗുവേരയാക്കിയ മഹാമനീഷി. സംഭവിച്ചതിനൊക്കെ ഗൌരിയോട് ഏതോ സിപിഎം പിബി മെമ്പര്‍ ഫോണ്‍ വിളിച്ചു മാപ്പു പറഞ്ഞുവെന്നും മേപ്പടിയാന്‍ വെളിപ്പെടുത്തി. പിജിയില്‍ നിന്ന് രാഷ്ട്രീയ ശിഷ്യനായതിനാല്‍ സിപിഎം പിബി മെമ്പര്‍മാര്‍ ആരെ ഫോണില്‍ വിളിച്ച് എന്തു പറഞ്ഞാലും ഇതിയാനും കൂടി സിസി വെയ്ക്കാറുണ്ടെന്ന വിവരം പാവം രാംകുമാറിന് അറിയുമായിരുന്നില്ല. ഫോണില്‍ വിളിച്ച നേതാവിന്റെ പേര് താനായിട്ടു പറയുന്നില്ലെന്നും അത് രാംകുമാര്‍ അന്വേഷിച്ചു കണ്ടുപിടിക്കണം എന്നുമായിരുന്നു കല്‍പ്പന.

ജസിലെ തോറാ'ബോറ'നെ തരിമ്പും വകവെച്ചില്ല രാംകുമാര്‍. ഒരുത്തന്റെ ജീവനും തൊഴിലും കീര്‍ത്തിയും നശിപ്പിക്കുന്ന ദുഷ്ടത ഫോണ്‍ വിളിച്ച് രഹസ്യമായി സെറ്റില്‍ ചെയ്യേണ്ടതാണോ എന്നു തിരിച്ചു ചോദിച്ചു അദ്ദേഹം. പത്രലോകത്തിനെതിരെയാണ് തന്റെ ആരോപണമെന്നും ചുണയുണ്ടെങ്കില്‍ തൂക്കിക്കൊല്ലാനും രാംകുമാര്‍ ചേക്കുട്ടിയെ വെല്ലുവിളിച്ചു. താന്‍ ഒന്നാന്തരം പത്രപ്രവര്‍ത്തകനായതു കൊണ്ട് പല സിപിഎം പിബി മെമ്പര്‍മാരെയും അറിയാമെന്നായിരുന്നു ചെക്കുട്ടിയുടെ മറുപടി. അരിയെത്ര എന്നു ചോദിച്ചാല്‍ മുരിങ്ങാക്കായ പൊക്കിക്കാണിക്കുന്ന തറവേലയും പിജിയാണ് പഠിപ്പിച്ചതെന്ന് ഇക്കുറി ചേക്കുട്ടി അവകാശപ്പെട്ടില്ല. തെരഞ്ഞെടുപ്പു സംബന്ധിച്ച് രാംകുമാറിന്റെ നിരീക്ഷണങ്ങള്‍ കേമമാണെന്നും എന്നാല്‍ ഗൌരിയ്ക്കെതിരെ ആരോപണം ഉന്നയിച്ചത് അനാവശ്യവും നിര്‍ഭാഗ്യകരവുമാണെന്ന് ആര്‍വിജി മേനോന്‍ വിധിയെഴുതി. ഗൌരിയ്ക്കൊക്കെ എതിരെ അങ്ങനെയൊക്കെ പറയാമോ എന്നു വ്യംഗ്യം. ആര്‍ക്കെതിരെ എന്തു പറയണമെന്നൊക്കെ തീരുമാനിക്കാന്‍ ഞങ്ങള്‍ കുറേപ്പേരിവിടെയില്ലേ എന്ന് വാചാലം..

ചേക്കുട്ടിയ്ക്ക് ഗൌരിയോട് തീര്‍ത്താല്‍ തീരാത്ത പകയുണ്ടാകണം. രാംകുമാറിനെ ചെക്കുട്ടി പ്രകോപിപ്പിക്കുന്തോറും ഗൌരിയുടെ മുഖം കൂടുതല്‍ വികൃതമായി. വാദപ്രതിവാദം തകര്‍ത്തു മുന്നേറിയപ്പോള്‍ തന്റെ സംശയങ്ങള്‍ രാംകുമാര്‍ ഇങ്ങനെ ക്രോഡീകരിച്ചു:

ഗൌരിയ്ക്കെതിരെ ഹിന്ദുവിന്റെ എഡിറ്റര്‍ക്ക് പരാതികള്‍ പ്രവഹിച്ചത് 2006ലെ അദ്ദേഹത്തിന്റെ വിഎസ് ലേഖനത്തെ തുടര്‍ന്നാണോ, അതോ 2007ലെ മെര്‍ക്കിസ്റണ്‍ വാര്‍ത്തയെ  തുടര്‍ന്നാണോ. ഉത്തരം ഗൌരിയാണ് പറയേണ്ടത്...

തന്റെ ആരോപണം ഗൌരി ഉന്നയിച്ചത് എഫ്ഇസിയിലാണ്. അതിന്മേല്‍ അതിലെ അംഗങ്ങള്‍ ഉന്നയിക്കുന്ന ഏത് സംശയത്തിനും മറുപടി പറയാനുളള ബാധ്യതയും ഗൌരിയ്ക്കുണ്ട്. ഗൌരിയ്ക്കു വേണ്ടി ചേക്കുട്ടി കുരച്ചതു കൊണ്ട് കാര്യങ്ങളില്‍ തീരുമാനമാവുകയില്ലല്ലോ.  ഗൌരിയോട് രാംകുമാര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക്, സിപിഎം കേന്ദ്രക്കമ്മിറ്റി ഓഫീസിന്റെ വിലാസം ചൂണ്ടിക്കാട്ടി അങ്ങോട്ടു ഫോണ്‍ ചെയ്തു ചോദിക്ക് എന്ന് ചെക്കുട്ടി അലറുന്നതിന്റെ യുക്തി എല്ലാവര്‍ക്കും മനസിലാവുകയില്ല. കാരണം നമ്മളെയൊന്നും പിജിയല്ലല്ലോ രാഷ്ട്രീയം പഠിപ്പിച്ചത്.

പിന്നീടങ്ങോട്ട് തമാശകളുടെ മലവെളളപ്രവാഹമായിരുന്നു. ഗൌരിപ്പട രാംകുമാറിനെതിരെ ചീറിയടുത്തു. മെര്‍ക്കിസ്റണ്‍ വാര്‍ത്തയെക്കുറിച്ചുളള ചര്‍ച്ച മുന്നേറിയാല്‍ വിശേഷാല്‍പരുന്തിന്റെ ചിറകുകള്‍ ഇളകിവീഴും എന്ന് നന്നായി അറിയാവുന്നവരൊക്കെയും നിരന്നു നിന്ന് രാംകുമാറിനെ തെറിവിളിച്ചു. നെഞ്ചത്തടിയും നിലവിളിയും പതംപറച്ചിലുമായി സംഗതി മുന്നേറിയപ്പോള്‍ സാക്ഷാല്‍ എംജിആര്‍ വീണ്ടും രംഗപ്രവേശം ചെയ്തു. തനിക്ക് നാലു ദശാബ്ദമായി ഗൌരിയെ അറിയാമെന്നും പലകാര്യങ്ങളിലും തങ്ങള്‍ക്ക് അഭിപ്രായവ്യത്യാസമുണ്ടെങ്കിലും ഒരിക്കലും ഗൌരിയുടെ അന്തസിനെ താന്‍ സംശയിക്കില്ലൊരിക്കലും എന്ന് അദ്ദേഹം നിരുദ്ധകണ്ഠനായി വിലപിച്ചു.
ഇങ്ങനെ പോയി ആ വിലാപം:
Now about the particular story on the land-scam which is said to have caused inquiry etc. Being such a muthirnna pathrapravarthakan in tvm for long and also Gouri's long time friend,  I feel ashamed to confess that it was all news to me. I still don't have a clue about its aftermath. But reading it again I can't fathom what is so terribly wrong about that story
2006ലെ വാര്‍ത്ത കേമം, 2007ലെ വാര്‍ത്തയും കേമം എന്നൊക്കെ കേട്ടപ്പോള്‍ വേറൊരു പ്രജയായ ശാന്തകുമാര്‍ വേലപ്പന്‍ നായര്‍ക്ക് ഇങ്ങനെ ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല :
As somebody who has very little idea of what happened in 2006 or 2007 with regard Gowri's article, let me try to decipher the situation, and conclude why a resolution of this issue cannot be done at FEC. 
ഇതെഴുതുന്നതു വരെയും ഇതിനൊരു മറുപടി അവിടെ കിട്ടിയിട്ടില്ല. മെര്‍ക്കിസ്റണ്‍ ഭൂമിക്കച്ചവടവും തുടര്‍ന്നു നടന്ന വിവാദങ്ങളിലും ഈ വാര്‍ത്തയ്ക്കും അതെഴുതിയ ഗൌരിദാസന്‍ നായര്‍ക്കും നിര്‍ണായകമായ പങ്കുണ്ട് എന്ന് അക്കാലത്ത് പത്രങ്ങളിലടക്കം വാര്‍ത്ത വന്നുവെന്നും, മാധ്യമ ലോകത്തു നിന്നു തന്നെയാണ് ആ വിമര്‍ശനങ്ങള്‍ ഉണ്ടായതെന്നും അവിടെ ആരും പറഞ്ഞില്ല.

ഗൌരിദാസന്‍ നായര്‍ക്കെതിരെ പരാതികളയച്ചതും ആരോപണങ്ങളുന്നയിച്ചതും മാധ്യമലോകത്തെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ തന്നെയായിരുന്നു. അന്നും മൌനം തന്നെയായിരുന്നു ഗൌരിയുടെ പ്രതികരണം. പ്രസ് ക്ളബിലും പത്ര പ്രവര്‍ത്തക യൂണിയനിലുമൊക്കെ അംഗങ്ങളായവരാണ് ഇതൊക്കെ ചെയ്തത്. തനിക്കെതിരെ നടന്നത് അപവാദപ്രചരണമാണെങ്കില്‍, സത്യവിരുദ്ധമായ ആക്ഷേപങ്ങളാണ് അവയെങ്കില്‍ പത്രപ്രവര്‍ത്തക യൂണിയനെയെങ്കിലും അതു ബോധ്യപ്പെടുത്താനുളള ബാധ്യത ഗൌരിയ്ക്കുണ്ട്. അങ്ങനെയെന്തെങ്കിലും നടന്നിട്ടുളളതായി ഗൌരിയ്ക്കു വേണ്ടി എഫ്ഇസിയില്‍ അണിനിരന്ന ചേക്കുട്ടി, നീലന്‍, എംജിആര്‍ പ്രഭൃതികളാരും വെളിപ്പെടുത്തുന്നില്ല. മറിച്ച് ഈ നടന്നതിനൊക്കെ ഏതോ സിപിഎം പോളിറ്റ് ബ്യൂറോ മെമ്പര്‍ ഗൌരിയെ ഫോണില്‍ വിളിച്ചു മാപ്പു പറഞ്ഞുവെന്ന പച്ചക്കളളമാണ് ചെക്കുട്ടി എഫ്ഇസിയില്‍ തട്ടിവിട്ടത്. ചെക്കുട്ടിയെക്കാള്‍ നല്ല ബന്ധങ്ങള്‍ സിപിഎമ്മുമായി പലകാരണങ്ങളാലും ഉളള, ഗൌരിയുമായി നാലു പതിറ്റാണ്ടുകാലത്തെ സുദീര്‍ഘമായ വ്യക്തിബന്ധമുളള എംജിആര്‍ പോലും ചേക്കുട്ടി പറഞ്ഞാകണം ഈ ഫോണ്‍ കഥ അറിഞ്ഞത്.

മെര്‍ക്കിസ്റണ്‍ വിവാദം കൃത്യമായി പിന്തുടര്‍ന്നവര്‍ക്ക് ഗൌരിയ്ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പുതിയ വാര്‍ത്തയല്ല. ഇങ്ങനെയൊരു വിവാദം നടന്നിട്ടുണ്ട് എന്നും ഒരുവിഭാഗം മാധ്യമപ്രവര്‍ത്തകര്‍ തന്നെയാണ് അതിനു പിന്നിലെന്നും തുറന്നെഴുതാന്‍ എം ജി രാധാകൃഷണന്‍ മുതല്‍ ചെക്കുട്ടി വരെയുളള ഒരാളിനും ധൈര്യമുണ്ടായില്ല. ഒളിക്കേണ്ടത് ഒളിക്കാനും മറയ്ക്കേണ്ടത് മറയ്ക്കാനും വളച്ചൊടിക്കേണ്ടത് വളച്ചൊടിക്കാനും ഒരു മടിയുമില്ലാത്ത ഈ വിഗ്രഹങ്ങളെ എറിഞ്ഞു തകര്‍ത്തുകൊണ്ടല്ലാതെ പുതിിയ മാധ്യമസംസ്ക്കാരത്തിന് പിറവിയൊരുക്കാനാവില്ല. എഫ്ഇസിയില്‍ നിന്ന് ഈ ചര്‍ച്ച പൊതുസമൂഹത്തിലേയ്ക്ക് കൊണ്ടുവരുന്നതിന്റെ കാരണം അതുമാത്രമാണ്. മാധ്യമലോകത്തെ ഗ്രൂപ്പിസവും പടലപ്പിണക്കവും അസൂയയുമൊക്കെ  ഗൌരിദാസൻ നായർക്കെതിയെയുള്ള ആരോപണങ്ങള്‍ക്ക് പിന്നിലുണ്ടാകാം. എന്നാല്‍ അതുപോലും സിപിഎമ്മിന്റെ ചുമലില്‍ പ്രതിഷ്ഠിക്കുക എന്ന നീചകൃത്യമാണ് എഫ്ഇസിയിലെ മാധ്യമ പ്രമാണിമാര്‍ ചെയ്തത്. അവരുടെ തനിനിറം എഫ്ഇസിയിലെ അംഗങ്ങള്‍ മാത്രം അറിഞ്ഞാല്‍ പോര. ഈ വിഗ്രഹങ്ങളെ പൂജിക്കുന്ന പുറംലോകത്തെ ഭക്തവൃന്ദവും ഈ കഥകളറിയണം.
ആ കഥ ഇവിടെ തുടരുന്നു...

മെര്‍ക്കിസ്റ്റണ്‍ വിവാദവും ഗൗരീദാസന്‍ നായരും

Sunday, January 30, 2011

കൂട്ടുക്കൊടുപ്പിന്റെ സുജിത് നായര്‍ സ്റ്റൈല്‍....

റൗഫും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ കൊരുത്തതോടെ തളര്‍വാതം പിടിപെട്ട് കിടപ്പിലായ മോചനയാത്രയ്ക്ക് ഓക്സിജന്‍ കൊടുക്കാന്‍ മനോരമ കാണിക്കുന്ന അഭ്യാസങ്ങളിലൊന്ന് കഴിഞ്ഞ പോസ്റ്റില്‍ (http://eye-onmedia.blogspot.com/2011/01/blog-post.html) തുറന്നു കാണിച്ചിരുന്നു. അതിലൊരു സുജിത് നായരുടെ പേരു പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വക വ്യാഖ്യാനവിക്രിയയാണ്.

മുന്നണികളില്‍ സസ്പെന്‍സ് ബാക്കിയാക്കി ഐസ്ക്രീം കേസ് എന്നാണ് സുജിത് നായര്‍ അവര്‍കളുടെ സാഹിത്യത്തിനു തലക്കെട്ട്.

അതിയാന്റെ അതിഭയങ്കരമായ നിരീക്ഷണങ്ങള്‍ വായിച്ചാലും....
ലീഡിങ്ങനെ... ഐസ്ക്രിം കേസില്‍ വിവാദവെടി പൊട്ടിച്ച രണ്ടുപേര്‍ രണ്ടാം ദിനം തിരശീലയ്ക്കു പിന്നിലേയ്ക്കു മാറി നിന്നു...
(അതായദുത്തമാ, കുഞ്ഞാലിക്കുട്ടീം റൗഫും ശനിയാഴ്ച പത്രസമ്മേളനം നടത്തിയില്ല... അതാണ് ലീഡ് നിരീച്ചണം)

പുതിയതെന്ന് അവകാശപ്പെടുന്ന തെളിവുകളും ഇതര കഥാപാത്രങ്ങളും രംഗപ്രവേശം ചെയ്തു...
(മൊഴി മാറ്റിയ രേഖകള്‍ പുതിയതെന്ന് ആരാണ് അവകാശപ്പെട്ടത്.. കേസ് ഉണ്ടായ കാലത്തു സൃഷ്ടിച്ചതാണ് ഇതെന്നാണ് റൗഫ് പത്രസമ്മേളനത്തില്‍ പരസ്യമായി വെളിപ്പെടുത്തിയത്. പുതിയ രേഖയെന്ന് അവകാശപ്പെടുന്നതായി സുജിത് നായര്‍ സ്വപ്നം കണ്ടോ).

അടുത്ത എമണ്ടന്‍ കണ്ടുപിടിത്തം... മുസ്ലിംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്കും എതിരാളി കെ എ റൗഫും ഇന്നലെ നേര്‍ക്കുനേര്‍ വന്നില്ല.
(പ്രയോഗവൈകല്യം ക്ഷമിക്കാം. എന്നാലും ചേട്ടാ, ഇക്കാര്യമല്ലേ ലീഡില്‍ പറഞ്ഞത്.. പിന്നെന്തോന്നിന്നാ  ആവര്‍ത്തിച്ചത്...)

ഇതേസമയം ഇന്നലെ പുറത്തുവന്ന രേഖകള്‍ക്കു പിന്നില്‍ താന്‍ തന്നെയാണെന്ന് റൗഫ് ചാനലുകളോട് സ്ഥിരീകരിച്ചു. ( പിന്നെ എന്തോന്നിന്നാ സാറേ ആദ്യത്തെ വാചകത്തില്‍ തിരശീലയ്ക്കു പിന്നിലേയ്ക്കു മാറി നിന്നു എന്നെഴുതിയത്.. ന്യൂസ് അവറില്‍ പ്രത്യക്ഷപ്പെടുന്നതിനെയാണോ തിരശീലയ്ക്കു പിന്നിലേയ്ക്കു മാറി നിന്നു എന്ന് നിങ്ങളുടെ നാട്ടില്‍ പറയുന്നത്?)

കേസില്‍ മൊഴി മാറ്റമുണ്ടായെന്നു സ്ഥാപിക്കപ്പെടുന്ന രേഖകളാണ് ഇന്നലെ പുറത്തുവന്നത് (അതു പക്ഷേ കാണാനുളള ഭാഗ്യം മനോരമ വായനക്കാര്‍ക്കില്ലാതെ പോയി). ഇന്നലെ പുറത്തു വന്ന രേഖകളുടെ പിതൃത്വം തനിക്കെന്നു റൗഫ് തന്നെ സമ്മതിച്ച രേഖകള്‍ (ഇക്കാര്യവും ഒരു ഭാഗത്തു പറഞ്ഞതല്ലേ ചേട്ടാ.. ഒരു വാര്‍ത്തയില്‍ കാര്യങ്ങള്‍ എത്ര തവണ ആവര്‍ത്തിക്കാമെന്നാണ് മനോരമയുടെ സ്റ്റൈല്‍ ബുക്കു പറയുന്നത്?)

പക്ഷേ, ആദ്യദിനത്തേതിനു സമാനമായ പ്രകമ്പനങ്ങളുണ്ടാക്കിയില്ല.
(എന്നുവെച്ചാല്‍ കുഞ്ഞൂഞ്ഞും കുഞ്ഞാപ്പയും ഭയപ്പെടേണ്ടെന്ന്... )

കല്ലടയുടെ ആരോപണത്തെ പാടെ തളളിയ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പക്ഷേ, പുനരന്വേഷണത്തെക്കുറിച്ചുളള ചോദ്യങ്ങളോട് ആ നിലയില്‍ പ്രതികരിച്ചില്ല. നിയമ - ഭരണ - പൊലീസ് അന്വേഷണവും നടപടികളും ഉണ്ടാകണമെന്ന ഉറച്ച നിലപാട് ആദ്യദിനം പിണറായി സ്വീകരിച്ചിരുന്നു. 
(പുനരന്വേഷണ സാധ്യത ആരായും എന്നു പറഞ്ഞത് കോടിയേരി. പിണറായി ആ നിലയില്‍ പ്രതികരിച്ചില്ല എന്നു പറഞ്ഞാല്‍ എന്താ അര്‍ത്ഥം... പിണറായീം കോടിയേരീം ഐസ്ക്രീം പാര്‍ലര്‍ കേസില്‍ രണ്ടു തട്ടാണ്. അതിനുളള നിലയൊക്കെ തീരുമാനിക്കാന്‍ സുജിത്ത് മനോരമയിലുണ്ട്. ആദ്യദിനം പറയുന്നതു തന്നെ പിണറായി എല്ലാദിവസവും പറഞ്ഞില്ലെങ്കില്‍ സുജിത്ത് കേറി ഇങ്ങനെ വ്യാഖ്യാനിച്ചു കളയും... പിണറായി അന്വേഷണവും നടപടിയും ആവശ്യപ്പെട്ടു, തൊട്ടുപിന്നാലെ കോടിയേരി അതിനുളള സാധ്യത ആരായുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷേ, സുജിത്തിനങ്ങോട്ടു ബോധ്യം വരുന്നില്ല ).

കുഞ്ഞാലിക്കുട്ടിയെ അന്നുമിന്നും സംരക്ഷിക്കുന്ന യുഡിഎഫിന്റെ ധാര്‍മ്മികതയെ ഇടതുമുന്നണി ചോദ്യം ചെയ്യുന്നു. തിരഞ്ഞെടുപ്പു വേളയില്‍ ലഭിച്ച നല്ല ആയുധമായിട്ടും ഇതിനെ സിപിഎം കാണുന്നു. അതേസമയം അതു തിരിച്ചടിയാകുമോ എന്ന സന്ദേഹം പാര്‍ട്ടിക്ക് ഇല്ലാതെയുമില്ല. ഒരിക്കല്‍ ഇതുപറഞ്ഞു പാര്‍ട്ടിക്കകത്ത് പടയോട്ടം തന്നെ നടത്തിയ വിഎസിന്റെ ഉളളില്‍ എന്താണ് ഉത്കണ്ഠ തന്നെ കാരണം.

(എന്ന എന്നൊരു വാക്കു മിസായിപ്പോയി.. എന്താ ഒരു എഡിറ്റിംഗ്...
സിപിഎമ്മിനെ സുജിത്ത് ഒന്നു ഭീഷണിപ്പെടുത്തി നോക്കുകയാണ്. സിപിഎം ഇത് തിരഞ്ഞെടുപ്പിന് ഉപയോഗിച്ചാല്‍ കല്ലട സുകുമാരനെ ഇറക്കി ഞങ്ങള്‍ തിരിച്ചടിക്കും എന്ന്.. ഞങ്ങള്‍ തിരിച്ചടിക്കും എന്നു കേട്ടാല്‍ സിപിഎമ്മിനു പണ്ടേ ആശങ്കയാണല്ലോ... )

ഇതിനു റൗഫിന്റെ സഹായം ഇതിനു (ദേ ഒരുവാക്കു രണ്ടു തവണ ആവര്‍ത്തിച്ചു, ആത്മവിശ്വാസമില്ലാതെ അപരാധമെഴുതിയാല്‍,  കൈ വിറയ്ക്കുക മാത്രമല്ല, വാക്കുകളും ആശയവുമൊക്കെ ആവര്‍ത്തിക്കും സുജിത്തേ...) എന്നു കരുതുമ്പോള്‍ തന്നെ ആശീര്‍വാദം ആരുടേതൊക്കെ എന്ന ചോദ്യത്തിനാണ് പ്രസക്തി കൂടുതല്‍... (എങ്ങനെയൊണ്ട്....ആശാനേ... ഈ ചോദ്യത്തിന്റെ ഉത്തരമാണ് പതിനൊന്നാം പേജില്‍ ഐസ്ക്രീം ബോംബ് ഒരുങ്ങിയത് ചാനലില്‍, പൊട്ടിയത് വാര്‍ത്താ സമ്മേളനത്തില്‍  എന്ന തലക്കെട്ടിലെ വാര്‍ത്തയിലുളളത്. കഴിഞ്ഞ പോസ്റ്റില്‍ ഉദ്ധരിച്ച മനോരമ റിപ്പോര്‍ട്ട് ഒരിക്കല്‍ കൂടി വായിക്കുക...

റൗഫിന്റെ കൈകളില്‍ വിവാദരേഖകളുണ്ടെന്നറിഞ്ഞ സിപിഎമ്മിലെ ഒരുവിഭാഗവും ലീഗില്‍ നിന്നും വിട്ടുപോയ യുവനേതാവും ചേര്‍ന്നാണ് ഐസ്ക്രീം കേസ് വീണ്ടും കുത്തിപ്പൊക്കാനുളള നീക്കങ്ങള്‍ക്ക് തുടക്കമിട്ടത് എന്നാണ് സൂചന.

സൂചന വേറൊന്നുമല്ല.... ആ സ്വന്തം ലേഖകന്‍ ഈ സുജിത് നായര്‍ തന്നെയല്ലേ....

കുഞ്ഞാപ്പയ്ക്കു കൂട്ടിക്കൊടുക്കാന്‍ മാമ്മന്‍ മാത്യുവും

പി. കെ. കുഞ്ഞാലിക്കുട്ടിയും കെ എ റൗഫും തമ്മിലുളള കോഴിപ്പോരില്‍ മുഖം നഷ്ടപ്പെട്ട യുഡിഎഫിനെ രക്ഷിച്ചെടുക്കാന്‍ മാമ്മന്‍ മാത്യുവിനു തന്നെ രംഗത്തിറങ്ങേണ്ടി വന്നു. പത്രസമ്മേളനത്തില്‍ കുമ്പസാരിച്ച് പുണ്യവാളാനാകാനുളള കുഞ്ഞാലിക്കുട്ടിയുടെ ശ്രമവും തെറ്റ് ഏറ്റു പറഞ്ഞതിന് അഭിനന്ദിക്കുന്നു എന്ന ഉമ്മന്‍ചാണ്ടിയുടെ നമ്പരും എട്ടുനിലയില്‍ പൊട്ടിയതോടെ കളിക്കളത്തില്‍ മനോരമയും മാതൃഭൂമിയും കൈമെയ് മറന്നിറങ്ങേണ്ടി വരുമെന്ന് ഉറപ്പായിരുന്നു. കണ്ടത്തില്‍ കുടുംബത്തിലെ കൂട്ടിക്കൊടുപ്പുകാരുടെയും കൂലിത്തല്ലുകാരുടെയും വ്യാഖ്യാനവൈഭവം മാത്രമാണ് ഇനി യുഡിഎഫിനു രക്ഷ. വിവാദത്തിന്റെ രണ്ടാം ദിനം സെന്റര്‍ഫോര്‍വേഡുകളായി മാമ്മുക്കുട്ടിച്ചായന്‍ രംഗത്തിറങ്ങിയത് സുജിത് നായരെയും പേരുവെയ്ക്കാത്ത വ്യാഖ്യാന പടുവിനെയും.

പശ്ചാത്തലം

രണ്ടു വിശകലനങ്ങളാണ് മനോരമ 2011 ജനുവരി 30 ഞായറാഴ്ച പ്രസിദ്ധീകരിച്ചത്. തൊട്ടുതലേന്ന് ശനിയാഴ്ച ചാനലുകള്‍ സംഭവബഹുലമായിരുന്നു. പെണ്‍വാണിഭക്കേസിലെ പ്രധാന സാക്ഷികളായ റെജീന, റജുല എന്നിവരില്‍ നിന്ന് 100 രൂപയുടെ മുദ്രക്കടലാസില്‍ നോട്ടറിയെക്കൊണ്ട് സാക്ഷ്യപ്പെടുത്തി എഴുതിവാങ്ങിയ മൊഴികളാണ് എല്ലാ ന്യൂസ് ചാനലുകളും ശനിയാഴ്ച (ജനുവരി 29) ആഘോഷിച്ചത്. ആഘോഷിച്ചവരില്‍ മനോരമ ന്യൂസ് ചാനലും മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു.

വാണിഭപ്രതിയും പ്രതിഭയും തമ്മിലുളള മുഖാമുഖത്തില്‍ ശനിയാഴ്ച നടന്ന പ്രധാന സംഭവം ഏതുനിമിഷവും പ്രവഹിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട തെളിവുപരമ്പരയിലെ ചെറുപടക്കങ്ങള്‍ പൊട്ടിത്തെറിച്ചതാണ്. പുറത്തുവന്ന തെളിവുകള്‍ ഏതൊക്കെയെന്നും അതില്‍ പറയുന്നതെന്ത് എന്നും വായനക്കാരെ അറിയിക്കാനുളള ബാധ്യത പത്രങ്ങള്‍ക്കുണ്ട്. എന്നാല്‍ തങ്ങളുടെ വായനക്കാരില്‍ നിന്ന് ഞായറാഴ്ചത്തെ മനോരമ ആ സുപ്രധാന വിവരം മറച്ചുവെച്ചു.

ഒന്നാംപേജില്‍ രണ്ട്, പത്താം പേജില്‍ ഒന്ന്, പതിനൊന്നാം പേജില്‍ പതിനേഴ് എന്ന ക്രമത്തില്‍ ആകെ ഐസ്ക്രീം വാര്‍ത്തകള്‍ 20. അതില്‍ 18ഉം പ്രസ്താവനകള്‍. രണ്ടെണ്ണം മനോരമയുടെ കൂലിപ്പടയുടെ വ്യാഖ്യാനങ്ങള്‍. തലേന്ന് ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട രേഖയും അതിന്റെ വിശദാംശങ്ങളും മനോരമ മുക്കി. രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകളൊന്നും വായനക്കാരില്‍ ഒരു ചലനവും സൃഷ്ടിക്കില്ലെന്നും അവരെന്തു പറയുമെന്നും പറയില്ലെന്നും പത്രം വായിക്കുന്നവരെ ആരും പഠിപ്പിക്കേണ്ടതില്ലെന്നും മാമ്മന്‍ മാത്യുവിനും നന്നായി അറിയാം. പക്ഷേ രേഖയുടെ കാര്യം അങ്ങനെയല്ല.

ക്വട്ടേഷന്‍ സംഘം ഒരുക്കുന്ന പ്ലോട്ട്...

ഐസ്ക്രീം ബോംബ് ഒരുങ്ങിയത് ചാനലില്‍, പൊട്ടിയത് വാര്‍ത്താ സമ്മേളനത്തില്‍ എന്ന തലക്കെട്ടില്‍ സ്വന്തം ലേഖകന്‍ പടച്ച വിശകലനം ഓടിച്ചു വായിച്ചാല്‍, കുഞ്ഞാലിക്കുട്ടിയ്ക്ക് ഇനി കൂട്ടിക്കൊടുക്കുന്നത് മനോരമയാണെന്ന് വ്യക്തമാകും. റൗഫ് എന്തുകൊണ്ട് കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ തിരിഞ്ഞു, കുഞ്ഞാലിക്കുട്ടി എന്തിന് റൗഫിനെതിരെ പത്രസമ്മേളനം നടത്തി, ആരാണ് ഈ നീക്കങ്ങള്‍ക്കു പിന്നില്‍ എന്നൊക്കെയുളള ചോദ്യങ്ങള്‍ക്ക് മനോരമയുടെ തനതു ശൈലിയില്‍ ഈ വിശകലനത്തില്‍ മറുപടിയുണ്ട്. അവ ഒന്നൊന്നായി പരിശോധിക്കാം.

കുഞ്ഞാലിക്കുട്ടിയും റൗഫും തമ്മില്‍ തെറ്റിയതെന്തിന്...

മനോരമ പറയുന്നു.... ഒന്നര വര്‍ഷം മുമ്പ് കുഞ്ഞാലിക്കുട്ടിയുമായി തെറ്റിപ്പിരിഞ്ഞതു മുതല്‍ തന്നെ ഐസ്ക്രീം കേസ് അട്ടിമറി സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ക്കു തയ്യാറായി റൗഫ് ചില ചാനല്‍ പ്രവര്‍ത്തകരെ സമീപിച്ചിരുന്നു........കര്‍ഷകനെന്ന വ്യാജരേഖയുണ്ടാക്കി മഹാരാഷ്ട്രയില്‍ ഭൂമി വാങ്ങിയതുള്‍പ്പെടെയുളള കേസുകളില്‍ റൗഫ് പ്രതിയായതോടെയാണ് കുഞ്ഞാലിക്കുട്ടിയുമായുളള ശത്രുത മൂര്‍ച്ഛിച്ചത്. ഈ കേസുകളില്‍ നിന്ന് രക്ഷിച്ചെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കുഞ്ഞാലിക്കുട്ടിയെ റൗഫ് സമീപിച്ചു. കുഞ്ഞാലിക്കുട്ടി വിസമ്മതിച്ചപ്പോള്‍ കേസുകള്‍ക്കു പിന്നില്‍ അദ്ദേഹമാണെന്ന് റൗഫ് കരുതി. വിവാദ ഐപിഎസ് ഉദ്യോഗസ്ഥന്‍ ഇടപെട്ട് തന്നെ പെണ്‍വാണിഭക്കേസില്‍ പ്രതിയാക്കാന്‍ നീക്കം നടന്നതായുളള സംശയം കൂടിയായപ്പോള്‍ സ്വന്തം നിലയ്ക്കു നീങ്ങാന്‍ റൗഫ് ഉറപ്പിച്ചു.

മേലുദ്ധരിച്ച വാക്യങ്ങളുടെ ഘടന ഇഴപിരിച്ചെടുത്താല്‍ മനോരമയുടെ തന്ത്രം വ്യക്തമാകും. റൗഫുമായി ആത്മബന്ധമുളള, റൗഫിന്റെ മനോവ്യാപാരങ്ങളുടെ ചുഴിയും മലരും ചുണ്ടും നാവും കൊണ്ടൊപ്പിയെടുത്ത ഒരു സന്തതസഹചാരിയുടെ ആംഗിളില്‍ നിന്നാണ് വിശകലനങ്ങള്‍ ചിറകടിക്കുന്നത്. റൗഫിനെ തനിക്ക് നന്നായി അറിയാം എന്ന് ലേഖകന്‍ ഓരോ വാചകത്തിലൂടെയും വായനക്കാരനോട് പറയാതെ പറയുന്നു. "ശത്രുത മൂര്‍ച്ഛിച്ചത്", "റൗഫ് സമീപിച്ചു", "റൗഫ് കരുതി", "റൗഫ് ഉറപ്പിച്ചു" എന്നീ പ്രയോഗങ്ങള്‍ വഴി വായനക്കാരന്റെ തലച്ചോറിനെ മനോരമ കുഞ്ഞാലിക്കുട്ടിയുടെ കാല്‍ച്ചുവട്ടിലെത്തിക്കുന്നു, അതുവഴി യുഡിഎഫിന്റെയും. വാര്‍ത്തയെഴുത്തിലെ ഈ ചതി തിരിച്ചറിയാന്‍ സാധാരണ വായനക്കാര്‍ക്കു പലപ്പോഴും കഴിയാറില്ല.

ഇനി മേല്‍ചൂണ്ടിക്കാണിച്ച വാക്യഘടന വഴി മനോരമ കുത്തിവെയ്ക്കാന്‍ ശ്രമിക്കുന്ന ബോധ്യങ്ങളുടെ യുക്തിരാഹിത്യം പരിശോധിക്കാം. റൗഫിന്റെ പേരിലുണ്ടായ ഒരു കേസ് ഒഴിവാക്കിക്കൊടുക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചില്ല എന്നതാണ് അവര്‍ തമ്മില്‍ തെറ്റാന്‍ മനോരമാലേഖകന്‍ പറയുന്ന കാരണം. വ്യാജരേഖയുണ്ടാക്കി റൗഫ് ഭൂമി വാങ്ങിയത് മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയിലെ കേസ് മലപ്പുറത്തിരുന്ന് ആവിയാക്കാന്‍ പോന്ന രാഷ്ട്രീയസ്വാധീനമൊന്നും ഇന്ത്യാ മഹാരാജ്യത്ത് പാണ്ടിക്കടവത്തു കുഞ്ഞാപ്പയ്ക്കില്ല. അതു ചെയ്യണമെങ്കില്‍ സഹായിക്കേണ്ടത് കോണ്‍ഗ്രസാണ്. വ്യാജരേഖ ഉണ്ടാക്കി ഭൂമി വാങ്ങിയതിന്റെ പേരില്‍ മഹാരാഷ്ട്രയിലെ കേസ് ഒഴിവാക്കിക്കൊടുക്കാന്‍ കോണ്‍ഗ്രസില്‍ സമ്മര്‍ദ്ദം ചെലുത്താത്തതു കൊണ്ടാണ് റൗഫ് താനുമായി തെറ്റിയത് എന്ന് രണ്ടു തവണ പത്രസമ്മേളനം നടത്തിയിട്ടും കുഞ്ഞാലിക്കുട്ടി പറഞ്ഞില്ല. കുഞ്ഞാപ്പയെ ന്യായീകരിക്കാന്‍ പത്രസമ്മേളനത്തിലും ചാനല്‍ ചര്‍ച്ചകളിലും വല്ലാതെ ബന്ധപ്പെട്ട ഒരു കോണ്‍ഗ്രസ് നേതാവും മുസ്ലിം ലീഗ് നേതാവും ഇക്കാര്യം പറഞ്ഞില്ല. സത്യം അതായിരുന്നുവെങ്കില്‍ അതു വെളിപ്പെടുത്താന്‍ കുഞ്ഞാലിക്കുട്ടിയും കോണ്‍ഗ്രസും ഒരു നിമിഷം വൈകുമായിരുന്നില്ല. അപ്പോള്‍ അവരാരും പറയാത്ത ന്യായം മാമ്മന്‍ മാത്യുവിന്റെ പത്രം അച്ചടിക്കണമെങ്കില്‍ എന്തായിരിക്കും കാരണം....?

തന്നെ രക്ഷിക്കണമെന്ന ആവശ്യം നിരസിച്ചപ്പോള്‍ കേസുകള്‍ക്കു പിന്നില്‍ കുഞ്ഞാലിക്കുട്ടിയായിരിക്കുമെന്ന് റൗഫ് കരുതിയെന്നാണ് മനോരമ വ്യാഖ്യാനിക്കുന്നത്. കുഞ്ഞാലിക്കുട്ടിയുടെ ഭാഷയില്‍ കോഴിക്കോട്ടും പരിസരപ്രദേശത്തും കൊളളപ്പലിശയ്ക്കു കടം കൊടുക്കുന്നയാളാണ് റൗഫ് എന്ന ഭീകര ജീവി. മുസ്ലിംലീഗുപോലൊരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ സര്‍വസൈന്യാധിപന് തന്നെ ഒതുക്കാന്‍ മഹാരാഷ്ട്ര വഴി ഒരു കേസ് കെട്ടിച്ചമച്ചു എന്ന് ആ ഭീകര ജീവി കരുതി പോലും. ഒരു വ്യാജരേഖക്കേസു കൊണ്ട് കുഞ്ഞാപ്പയ്ക്ക് റൗഫിനെ ഒതുക്കാനാവുമോ... കുഞ്ഞാപ്പയുടെ സകല നികൃഷ്ടകൃത്യങ്ങളും മനപ്പാഠമായ റൗഫ് കരുതുമോ, ഒരു ചീള് വ്യാജരേഖക്കേസു കൊട്ടി കുഞ്ഞാലിക്കുട്ടി തന്നെ പേടിപ്പിക്കുമെന്ന്... ആഴ്ചപ്പതിപ്പിലെ ഫലിതബിന്ദുവില്‍ ചെലവാകാത്ത തമാശകളാണ് മാമ്മുക്കുട്ടിച്ചായന്റെ പത്രം വാര്‍ത്താ വിശകലനത്തില്‍ അച്ചടിക്കുന്നത്.

വേറൊരു പെണ്ണു കേസിന്റെ കഥ...

വ്യാജരേഖാക്കഥയ്ക്കു ബലം പോരെന്നു കണ്ടു മാത്രമായിരിക്കില്ല, റൗഫിനും അപഥസഞ്ചാരമുണ്ടെന്ന സൂചന അച്ചായന്‍ പ്രസിദ്ധീകരിച്ചത്. റൗഫിനും ചില ചുറ്റിക്കളികളൊക്കെയുണ്ട് എന്ന് വായനക്കാരനെ അറിയിക്കുന്നതോടൊപ്പം അതിലൊരു ഭീഷണിയുണ്ട്, തിരിച്ചും കുടുംബം നാറ്റിക്കുമെന്ന് റൗഫിനുളള മുന്നറിയിപ്പാണ് ആ സൂചന.

മനോരമ പറഞ്ഞതിങ്ങനെയാണ്...

കോഴിക്കോട് നഗരത്തിലെ സ്വകാര്യഹോട്ടലില്‍ റൗഫും മറ്റൊരു സ്ത്രീയും മുറി പങ്കിടുന്നെന്നും ഇരുവരെയും അനാശാസ്യക്കുറ്റത്തിന് ഉടന്‍ അറസ്റ്റു ചെയ്യണമെന്നും ഈ ഉന്നത ഉദ്യോഗസ്ഥന്‍ കോഴിക്കോട്ടെ കീഴുദ്യോഗസ്ഥനോട് ആവശ്യപ്പെടുകയായിരുന്നു. ആഭ്യന്തരമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശമുണ്ടെന്നും ഇയാള്‍ കീഴുദ്യോഗസ്ഥനെ ധരിപ്പിച്ചു. എന്നാല്‍, മന്ത്രിയുടെ ഭാഗത്തു നിന്ന് അത്തരമൊരു നിര്‍ദ്ദേശമുണ്ടായിട്ടില്ലെന്ന് സ്ഥിരീകരിച്ച കീഴുദ്യോഗസ്ഥന്‍ നിര്‍ദ്ദേശം നടപ്പാക്കാന്‍ വിസമ്മതിച്ചു. ഇക്കാര്യം റൗഫിന് പൊലീസില്‍ നിന്നു തന്നെ ചോര്‍ന്നു കിട്ടുകയും ചെയ്തു. ഇതോടെ ഐസ്ക്രിം രേഖകള്‍ ആര്‍ക്കും കൈമാറാന്‍ റൗഫ് സന്നദ്ധനായി.

ഒരു വിശകലനവും ആവശ്യമില്ലാത്തവിധം സ്വയം സംസാരിക്കുന്നതാണ് മനോരമയുടെ ഉളുപ്പില്ലായ്മ. അതവിടെ നില്‍ക്കട്ടെ. റൗഫിനുളള മുന്നറിയിപ്പ് ഇതിലൊതുങ്ങുന്നില്ല. ഈ ക്വട്ടേഷന്‍ ആരെയാണ് ഏല്‍പ്പിച്ചതെന്ന് അറിയാന്‍ ഈ വാര്‍ത്ത പത്രത്തില്‍ പ്രത്യക്ഷപ്പെട്ടത് എങ്ങനെയെന്നു കാണണം. ചിത്രം നോക്കുക.


സൂചന വ്യക്തം.. ഹോട്ടലില്‍ റൗഫിനോടൊപ്പം മുറി പങ്കിട്ട മറ്റൊരു സ്ത്രീ ആര്, വിവാദ ഐപിഎസ് ഉദ്യോഗസ്ഥന്‍ ആര്, സത്യസന്ധനും വിവാദ ഉദ്യോഗസ്ഥന്റെ ആവശ്യത്തിന്റെ സത്യസന്ധത തെളിയിക്കാന്‍ മിന്നല്‍ വേഗത്തില്‍ സ്ഥിരീകരിക്കാന്‍ പാകത്തിന് ആഭ്യന്തരമന്ത്രിയുമായി ഹോട്ട് ലൈന്‍ ബന്ധമുളള കീഴുദ്യോഗസ്ഥന്‍ ആര്... റൗഫിന് ഇക്കാര്യം ചോര്‍ന്നു കിട്ടിയത് ഏതു ഹോട്ടലില്‍ ആരുമായി മുറി പങ്കിട്ടപ്പോള്‍ തുടങ്ങിയ സ്തോഭജനകമായ വെളിപ്പെടുത്തലുളള ക്രൈം വാരിക ഉടന്‍ വിപണിയിലെത്തും. ചിത്രങ്ങള്‍ സഹിതം...

കുഞ്ഞാലിക്കുട്ടി മാന്യനാണ്, റൗഫ് കരുതുന്നതു പോലെയല്ല, അവര്‍ തമ്മിലുളളത് വെറും തെറ്റിദ്ധാരണയാണ്, വ്യാജരേഖക്കേസിലും ഹോട്ടലില്‍ നിന്ന് പൊക്കാന്‍ ശ്രമിച്ചതിലും കുഞ്ഞാലിക്കുട്ടിയ്ക്കു മനസറിവു പോലുമില്ല, തെറ്റിദ്ധാരണ മാറ്റി എത്രയും പെട്ടെന്ന് ഒന്നിക്കൂ... തുടങ്ങിയ സൂചനകളും ഈ വാര്‍ത്തയിലുണ്ട്. യഥാര്‍ത്ഥത്തില്‍ പീഡനക്കേസ് ഒതുക്കാന്‍ കുഞ്ഞാപ്പ സമീപിക്കേണ്ടിയിരുന്നത് മനോരമയിലെ ഈ ഭാവനാശാലിയെയാണ്. പത്തു റൗഫിനു സമം ഈ മനോരമാപാഷാണം.

വാര്‍ത്തയിലെ ഭീഷണി ഉള്‍ക്കൊണ്ടു പിന്മാറിയാല്‍ വിവാദം തങ്ങള്‍ എങ്ങനെ മുന്നോട്ടു കൊണ്ടുപോയി റൗഫിനെ രക്ഷിക്കാം എന്നും ഈ വാര്‍ത്തയില്‍ സൂചനയുണ്ട്.

അതിങ്ങനെയാണ്...

റൗഫിന്റെ കൈകളില്‍ വിവാദരേഖകളുണ്ടെന്നറിഞ്ഞ സിപിഎമ്മിലെ ഒരുവിഭാഗവും ലീഗില്‍ നിന്നും വിട്ടുപോയ യുവനേതാവും ചേര്‍ന്നാണ് ഐസ്ക്രീം കേസ് വീണ്ടും കുത്തിപ്പൊക്കാനുളള നീക്കങ്ങള്‍ക്ക് തുടക്കമിട്ടത് എന്നാണ് സൂചന.

പാവം റൗഫ്. തെറ്റിദ്ധാരണ കൊണ്ട് കുഞ്ഞാപ്പയെ തളളിപ്പറഞ്ഞ് സിപിഎമ്മിലെ ഒരു വിഭാഗവും ലീഗില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ യുവനേതാവും ഒരുക്കിയ കെണിയില്‍ ചെന്നു വീണു. കുഞ്ഞാപ്പ പാവം. തെറ്റ് ഏറ്റുപറഞ്ഞ നല്ല മനസുളള കുഞ്ഞാപ്പയെ തോളില്‍ തട്ടി അനുഗ്രഹിച്ച കുഞ്ഞൂഞ്ഞ് പഞ്ചപാവം.

പരമദുഷ്ടന്മാര്‍ രണ്ട്. സിപിഎമ്മിലെ ഒരു വിഭാഗവും ലീഗില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ യുവനേതാവും...

മിസ്റ്റര്‍ മാമ്മന്‍ മാത്യു... ഈ കൂട്ടിക്കൊടുപ്പിന് നിങ്ങളുടെ പ്രതിഫലം എത്രയാണ്?