2011 ഒക്ടോബര്‍ 19ന്റെ മനോരമയില്‍ സുജിത് നായര്‍ വക ഒരവലോകനമുണ്ട്. പിഴവിനെ പഴിച്ച് പ്രതിപക്ഷം, പ്രതിക്കൂട്ടില്‍ നേതൃത്വം എന്നാണ് അപഗ്രഥനത്തിന്റെ തലക്കെട്ട്. അതിങ്ങനെ ആരംഭിക്കുന്നു.. "ഒത്തുതീര്‍പ്പു പൊളിഞ്ഞു, രണ്ടുപേര്‍ സസ്പെന്‍ഷന്‍ ഏറ്റുവാങ്ങേണ്ടി വന്നപ്പോള്‍ പിഴച്ചത് എവിടെയെന്ന ചോദ്യം ഇടതുനിയമസഭാ കക്ഷിയില്‍ ശക്തം. പലരുടെയും ചൂണ്ടുവിരല്‍ നീളുന്നത് സ്പീക്കര്‍ക്കെതിരെ പൊട്ടിത്തെറിച്ച ജെയിംസ് മാത്യുവിന്‍റെയും ടി വി രാജേഷിന്റെയും നേര്‍ക്കു തന്നെ".
ഇടതുനിയമസഭാ കക്ഷിയുടെ ചിന്താഗതി മണത്തറിയാന്‍ സുജിത് നായര്‍ ഉപയോഗിക്കുന്ന യന്ത്രങ്ങളൊന്നും നമ്മുടെ പക്കലില്ല. ചെയ്യാത്തത് ചെയ്തെന്നു പറഞ്ഞാല്‍ ആത്മാഭിമാനമുളളവര്‍ക്ക് കേട്ടുനില്‍ക്കാനാവില്ല എന്നു എസ്എഫ്ഐയുടെ നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രഖ്യാപിച്ചത് സാക്ഷാല്‍ പിണറായി വിജയന്‍. എന്നുവെച്ചാല്‍ പിഴച്ചത് എവിടെയെന്ന കാര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയ്ക്ക് സംശയമൊന്നുമില്ല.
എന്തിന്റെ ഒത്തുതീര്‍പ്പ് എന്നു പരിശോധിക്കാനാണ് നാം സംഗതികള്‍ റീവൈന്‍ഡു ചെയ്യുന്നത്. കൂട്ടിന് ദൃശ്യങ്ങളുണ്ട്. സമയവും...
രംഗം ഒന്ന് - 2011 ഒക്‌ടോബര്‍ 14 വെളളി :
വീഡിയോ തുടങ്ങുന്നത് 10.54 നാണ്.. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രസംഗിച്ചുകൊണ്ടിരിക്കുന്നു. പ്രമേയം പ്രസു ചെയ്യരുത് എന്നാവശ്യപ്പെട്ട് തിരുവഞ്ചൂര്‍ പ്രസംഗം അവസാനിപ്പിക്കുമ്പോള്‍ സമയം 10.54.33. മൂന്നു സെക്കന്റുകള്‍ കൂടി കഴിഞ്ഞപ്പോള്‍ ആ സ്ത്രീയെ കയ്യേറ്റം ചെയ്യുന്നുവെന്ന് ട്രഷറി ബഞ്ചുകളില്‍ ആരവം. 10.54.45 ആയപ്പോള്‍ ആ സ്ത്രീകളെ കയ്യേറ്റം ചെയ്തു.. ആ സ്ത്രീകളെ കയ്യേറ്റം ചെയ്തു എന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മൈക്കിലൂടെ വിളിച്ചു പറയുന്നു.10.54.53വരെ ആ നിലവിളി നീണ്ടു നിന്നു. പിന്നീട് ദൃശ്യങ്ങളിലെവിടെയും സ്ത്രീകളെ കയ്യേറ്റം ചെയ്യുന്നു എന്ന ആരോപണമില്ല.
ആരും നിലത്തു വീഴുന്ന ദൃശ്യങ്ങളില്ല. ഉടനടി ആരെയും ആശുപത്രിയിലേയ്ക്കു മാറ്റുന്നില്ല. വീണുപോയ സഹപ്രവര്‍ത്തകയെ രക്ഷിക്കാന്‍ സഹപ്രവര്‍ത്തകര്‍ ശ്രമിക്കുന്ന ദൃശ്യങ്ങളില്ല. ഭരണപക്ഷ ബഞ്ചുകളില്‍ നിന്നും മുഴങ്ങിയ മുറവിളികളല്ലാതെ, സ്ത്രീകളെ ആരെങ്കിലും കയ്യേറ്റം ചെയ്യുന്നതിന്റെയോ സ്ത്രീകള്‍ കയ്യേറ്റം ചെയ്യപ്പെട്ടതിന്റെയോ ദൃശ്യങ്ങളില്ല.
ഇനി സഭയ്ക്കു പുറത്തെ ചില ദൃശ്യങ്ങള്‍ -
നമ്പര്‍ ഒന്ന് പി സി ജോര്‍ജ് വക :
നമ്പര്‍ ടു കുഞ്ഞാലിക്കുട്ടി വക :
നമ്പര്‍ ത്രീ പി സി വിഷ്ണുനാഥ് വക :
ആക്ഷന്‍ സഹിതമാണ് മൂവരുടെയും കഥാകഥനം. എത്ര അകലെ നിന്നാലും ഏതു സ്ത്രീയായാലും കുഞ്ഞാലിക്കുട്ടിയുടെ കണ്ണില്‍പെടാതെ പോവില്ലെന്നു സാരം. ആ കൂട്ടപ്പൊരിച്ചിലില്‍ പെണ്ണിനെയും ആണിനെയും വേര്‍തിരിച്ചറിയുന്നു എന്നതു തന്നെ ഒരു വലിയ കഴിവാണ്. പാണക്കാട്ടു തമ്പുരാന്‍ സഹായിച്ച് ആ കഴിവിനിപ്പോഴും കുഞ്ഞാലിക്കുട്ടിയ്ക്ക് ഒരു കുറവുമില്ല.
ഇനി ആക്രമണ വിധേയയ്ക്കു പറയാനുളളത് എന്തെന്നു കേള്‍ക്കാം -
ആദ്യം അവര്‍ പറഞ്ഞത് :
കയ്യേറ്റത്തിനു ശ്രമമുണ്ടായിരുന്നോ എന്ന ചോദ്യത്തിന്, പ്രത്യേകിച്ച് എന്നു കൃത്യമായി ആരാഞ്ഞശേഷം ഇല്ല എന്നു വ്യക്തമായി അവര്‍ പറയുന്നു. വനിതകളെ കയ്യേറ്റം ചെയ്തു എന്ന ആരോപണത്തിനുശേഷം ആരോപണ വിധേയ നടത്തിയ ആദ്യ പ്രതികരണത്തില്‍ എംഎല്‍എമാരുടെ പേരൊന്നും പറയുന്നില്ല.
ഇനി അടുത്ത ദൃശ്യം. കിടക്കയില്‍ നിന്ന് രജനി വീല്‍ചെയറിലേയ്ക്കു കയറി ശേഷം നല്‍കിയ ഇന്ററ്‌വ്യൂ :
എംഎല്‍എമാരുടെ പേരു പറയുന്നു... തൊപ്പി തെറിച്ചെന്നു പറയുന്നു... മറിഞ്ഞു വീണെന്നു പറയുന്നു... പിന്നീട് അസ്വസ്ഥത തോന്നിയെന്നു പറയുന്നു...
ഇനി മറ്റൊരു ദൃശ്യം കൂടി കാണാം :
ഉമ്മന്‍ചാണ്ടിയോട് അനുവാദം ചോദിച്ച ശേഷം ജി. കാര്‍ത്തികേയന്‍ സഭ നിര്‍ത്തിവെച്ചു. തുടര്‍ന്നു ഏതാനും സെക്കന്റുകള്‍ കൂടി വീഡിയോ ദൃശ്യങ്ങളിലുണ്ട്. ശ്രദ്ധിച്ചു കാണുക.
10.59.19ന് ഓഡിയോ നിലയ്ക്കുന്നു. സ്പീക്കറുടെ ഡയസിനു താഴെ ഇടതുഭാഗത്തു നില്‍ക്കുന്ന മൂന്നുപേരെ ശ്രദ്ധിക്കുക. സ്പീക്കറുടെ രണ്ട് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍. രണ്ടുപേരും കോണ്‍ഗ്രസ് അനുഭാവികള്‍. അവരോട് ബെന്നി ബഹനാന്‍ വന്നു സംസാരിക്കുന്നു. കണ്ണാടി വെച്ച അഡീഷണല്‍ പിഎസ് (മോഹന്‍ കുമാര്‍ എന്നാണത്രേ ഇദ്ദേഹത്തിന്റെ പേര്) ബെന്നി ബെഹനാനോട് ഒരാംഗ്യം കാണിക്കുന്നു. ബെന്നി നേരെ യുഡിഎഫ് നിരകളിലേയ്ക്ക് പോകുന്നു. ഒരാള്‍ നടന്നകലുന്നു. പിന്നെയും ബെന്നി തിരികെ വരുന്നു. രണ്ടാമന്‍ ബെന്നിയോട് എല്ലാം ഒകെയെന്ന മട്ടില്‍ വീണ്ടും ആംഗ്യം. തുടര്‍ന്നാണ് സഭയ്ക്കു പുറത്ത് ഈ രംഗം അരങ്ങേറിയത്.
ആദ്യം കെ സി ജോസഫ്, പിന്നെ, പി സി ജോര്‍ജ്... തുടര്‍ന്ന് ഉമ്മന്‍ചാണ്ടി, കെ. എം. മാണി, പി. കെ. കുഞ്ഞാലിക്കുട്ടി... ടി വി രാജേഷും ജെയിംസ് മാത്യുവും, രണ്ടുപേരും കൂടി ചേര്‍ന്ന് ഒരു വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ കയ്യേറ്റം ചെയ്തു എന്ന കഥ സൃഷ്ടിക്കപ്പെട്ടു.
ഇതംഗീകരിച്ച് ഖേദം പ്രകടിപ്പിക്കാനുളള ഓളമൊന്നും ടി. വി. രാജേഷിനും ജെയിംസ് മാത്യുവിനുമുണ്ടാകാന്‍ വഴിയില്ല. നടക്കാത്ത സ്ത്രീപീഢനം കെട്ടിച്ചമച്ച്, അതിനു സ്പീക്കറെ സ്വകാര്യമായി കണ്ട് ഖേദം പ്രകടിപ്പിച്ചുവെന്ന വാര്‍ത്ത പി സി ജോര്‍ജും മനോരമയും പ്രചരിപ്പിക്കുന്നതിനെക്കാള്‍ എത്രയോ ഭേദമാണ്, സ്പീക്കറുടെ അധികാരം ഉപയോഗിച്ച് പച്ചക്കളളം പറഞ്ഞ ജി. കാര്‍ത്തികേയന്‍ എന്ന കോണ്‍ഗ്രസ് നേതാവിനോട് ഉച്ചത്തില്‍ കയര്‍ത്ത് സസ്‌പെന്‍ഷന്‍ വാങ്ങുന്നത്.
ഇതുവരെ കണ്ടത് ടെലിവിഷന്‍ ദൃശ്യങ്ങള്‍. ഇനി മനോരമ പരതിയാലോ ?
ഒക്‌ടോബര്‍ 15ന് ഒന്നാം പേജില്‍ എട്ടുകോളം വാര്‍ത്ത. വാര്‍ത്തയില്‍ നിന്ന് :
അംഗങ്ങളുടെ തളളിക്കയറ്റത്തില്‍ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ തൊപ്പി തെറിക്കുന്നതും കുനിഞ്ഞു തൊപ്പിയെടുത്തു കരഞ്ഞു കൊണ്ട് മറ്റൊരു വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ പിന്നിലേയ്ക്കു മാറി നില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ഇതേ വാര്‍ത്തയില്‍ തന്നെ :
സഭയില്‍ നടന്നത് നാടിന് അപമാനം - മുഖ്യമന്ത്രി എന്ന തലക്കെട്ടിനു താഴേയ്ക്കു വായിച്ചു ചെന്നാല്‍ കുഞ്ഞാലിക്കുട്ടിയുടെ ഭാഷ്യം.
കോടിയേരി ബാലകൃഷ്ണനോട് ജയിംസ് മാത്യു എന്തോ പറയുകയും പൊടുന്നനെ ടി വി രാജേഷിനൊപ്പം മുദ്രാവാക്യം വിളികളുമായി വേദിയിലേയ്ക്ക് ഇടിച്ചുകയറാന്‍ കുതിക്കുകയുമായിരുന്നു. ഇതിനിടെയിലാണ് രജനിയ്ക്കു ശക്തമായ തളളലേറ്റത്. താഴെവീണ തൊപ്പിയെടുത്ത് അവര്‍ മുന്‍നിരയിലുണ്ടായിരുന്ന വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ പിന്നിലേയ്ക്കു കരഞ്ഞുകൊണ്ടു മാറി നില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ടെങ്കിലും ആരാണു തളളിയതെന്നു വ്യക്തമായില്ലെന്നാണു വിവരം..
അടിക്കുന്നതും തൊപ്പി തെറിക്കുന്നതും കരഞ്ഞു കൊണ്ട് മാറിനില്‍ക്കുന്നതുമെല്ലാം മുന്‍നിരയിലിരുന്ന താന്‍ നേരിട്ടു കണ്ടുവെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ തൊപ്പി പോയി, കരഞ്ഞു എന്ന നാലുകോളം വാര്‍ത്ത വേറേയുണ്ട്. പോലീസുകാര്‍ക്കു ബുദ്ധിമുട്ടുണ്ടായി. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ തൊപ്പി താഴെപ്പോയി എന്നു മാത്രമേ ഡെപ്യൂട്ടി സ്പീക്കര്‍ പറയുന്നുളളൂ. തൊപ്പി താഴെ വീണു, കരഞ്ഞുവെന്നൊക്കെ പി സി ജോര്‍ജ് തറപ്പിച്ചു പറയുന്നു.
ഇതേ പേജില്‍ രജനിയുടെ പ്രതികരണമുണ്ട്. അവിടെ കരച്ചിലില്ല. കുഞ്ഞാലിക്കുട്ടി പറഞ്ഞതുപോലെ തല്ലിയെന്ന് അവരുടെ മൊഴിയിലില്ല. പൊലീസുകാരി കരഞ്ഞുവെന്ന് പുറത്തറിയുന്നതിലെ നാണക്കേടു കൊണ്ടാകാം, രജനി അതും പറഞ്ഞിട്ടില്ല.
മലദ്വാരത്തില്‍ നിന്നൊരു കുഴല്‍ സ്വനപേടകത്തില്‍ ഘടിപ്പിച്ചു ചെകുത്താന്‍ സൃഷ്ടിച്ച സന്തതിയാണ് പി സി ജോര്‍ജ്. തൂറാനിരിക്കുമ്പോഴുളള നാറ്റം വാ തുറന്നാലും കുമിഞ്ഞുയരും. അതുകൊണ്ട് ജോര്‍ജിന്റെ മൊഴിയിലെ സത്യവും അസത്യവും നമുക്കു വിടാം.
എന്നാല്‍ പത്രലേഖകരെ സഭാ ദൃശ്യങ്ങള്‍ കാണിക്കുന്നതിനു മുമ്പേ, അംഗങ്ങളുടെ തളളിക്കയറ്റത്തില്‍ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ തൊപ്പി തെറിക്കുന്നതും കുനിഞ്ഞു തൊപ്പിയെടുത്തു കരഞ്ഞു കൊണ്ട് മറ്റൊരു വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ പിന്നിലേയ്ക്കു മാറി നില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട് എന്നും, താഴെവീണ തൊപ്പിയെടുത്ത് അവര്‍ മുന്‍നിരയിലുണ്ടായിരുന്ന വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ പിന്നിലേയ്ക്കു കരഞ്ഞുകൊണ്ടു മാറി നില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ടെങ്കിലും ആരാണു തളളിയതെന്നു വ്യക്തമായില്ലെന്നാണു വിവരം എന്നുമൊക്കെ ഒക്‌ടോബര്‍ 15ന്റെ മനോരമ റിപ്പോര്‍ട്ടില്‍ എങ്ങനെ വന്നു ?
ഒക്‌ടോബര്‍ 14ന്റെ ദൃശ്യങ്ങള്‍ സ്പീക്കര്‍ പുറത്തുവിട്ടത് ഒക്‌ടോബര്‍ 17 തിങ്കളാഴ്ചയാണ്. രജനിയെ തല്ലിയോ, രജനിയുടെ തൊപ്പി പോയോ, രജനി കരഞ്ഞോ തുടങ്ങിയ പ്രഹേളികകള്‍ക്ക് സുവ്യക്തമായ ഉത്തരം മനോരമ നല്‍കുമെന്ന് നാം പ്രതീക്ഷിക്കും. ആ പ്രതീക്ഷയില്‍ പത്രം പരതിയാല്‍ നിരാശയാണ് ഫലം.
പക്ഷേ, അക്ഷരവും വാക്കും ഭൂതക്കണ്ണാടി വെച്ച് അരിച്ചുപെറുക്കിയാല്‍ ഒന്നാംപേജില്‍ ഒരു സൂപ്പര്‍ ഡയലോഗു കാണാം: സ്പീക്കര്‍ക്കെതിരെ ആക്രോശം, ദൃശ്യങ്ങള്‍ പുറത്ത് എന്ന വാര്‍ത്ത; ഒടുവിലെ ഖണ്ഡിക, അവസാന വരി ആവര്‍ത്തിച്ചു വായിച്ച് കോള്‍മയിര്‍ കൊണ്ടാലും :
വെളളിയാഴ്ചത്തെ ദൃശ്യങ്ങളില്‍, രാജേഷും ജെയിംസ് മാത്യുവും നടത്തുന്ന മുന്നേറ്റം വ്യക്തമായും കാണാം. ആദ്യം വാച്ച് ആന്‍ഡ് വാര്‍ഡിനു മുന്നില്‍ നിന്നു കയര്‍ക്കുന്ന ഇവര്‍ പിന്നീട് പുറകിലേയ്ക്കു പോയി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനോട് ഒരു സെക്കന്റ് സംസാരിക്കുന്നു. പിന്നീട് ശക്തിയായി വാച്ച് ആന്‍ഡ് വാര്‍ഡ് വലയം ഭേദിച്ച് സ്പീക്കറുടെ ഡയസിലേയ്ക്കു തളളിക്കയറാന്‍ ശ്രമിക്കുന്നു. ഇതിനിടെയിലാണ് വാച്ച് ആന്‍ഡ് വാര്‍ഡ് പെട്ടുപോകുന്നത്.
കേട്ടില്ലേ... പാവം വാച്ച് ആന്‍ഡ് വാര്‍ഡ്.. ദിവസം നാലു കഴിഞ്ഞപ്പോഴേയ്ക്കും അതിന്റെ യോഗം ഈ ഗതിയായി.. സത്യത്തില്‍ പെട്ടുപോയത് വനിതാ വാച്ച് ആന്‍ഡ് വാര്‍ഡു മാത്രമല്ല, ഉമ്മന്‍ചാണ്ടി, മാണി, കുഞ്ഞാലിക്കുട്ടി, കെ സി ജോസഫ്, പി സി ജോര്‍ജ്, വിഷ്ണുനാഥ്... ജെയിംസ് മാത്യുവിനെയും ടി. വി. രാജേഷിനെയും സ്വഭാവഹത്യ നടത്താന്‍ ചാനലു തോറും കയറിയിറങ്ങിയ എംഎല്‍എ പുംഗവന്മാര്‍.. പിന്നെ മനോരമയും... പെട്ടുപോയവരുടെ പട്ടിക ഇങ്ങനെ നീളും.
ഇനി നമുക്കു സുജിത് നായരിലേയ്ക്കു മടങ്ങാം. ഒക്‌ടോബര്‍ 14 മുതല്‍ പ്രചരിപ്പിച്ച നുണകള്‍ ഒന്നൊന്നായി പൊളിഞ്ഞു പോയതിനുശേഷമാണ് പ്രതിപക്ഷം സ്പീക്കറുമായി ചര്‍ച്ച നടത്തുന്നത്. വസ്തുത ഇതാണെന്ന് ലോകമെമ്പാടുമുളള മലയാളികള്‍ കണ്ടശേഷം, എന്തിന് രാജേഷും ജെയിംസ് മാത്യുവും ഖേദം പ്രകടിപ്പിക്കണം? പ്രതിപക്ഷ നേതാക്കള്‍ എന്തിന് അങ്ങനെയൊരു ഒത്തുതീര്‍പ്പിനു വഴങ്ങണം? ചെയ്യാത്ത കുറ്റത്തിന് ഖേദം പ്രകടിപ്പിക്കാന്‍ സിപിഎം എംഎല്‍എമാര്‍, അതും എസ്എഫ്ഐ, ഡിവൈഎഫ്ഐ സംഘടനകള്‍ക്ക് തീപ്പൊരി നേതൃത്വം നല്‍കിയ കണ്ണൂരിലെ ചെറുപ്പക്കാര്‍... തയ്യാറാകുമെന്ന് കരുതാന്‍ മാത്രം വിഡ്ഢികളല്ല, ഉമ്മന്‍ചാണ്ടിയും കാര്‍ത്തികേയനും കോണ്‍ഗ്രസും. അതുകൊണ്ടാണ് ഗൃഹപാഠം ചെയ്ത സസ്പെന്‍ഷന്‍ ഉത്തരവ് ഉമ്മന്‍ചാണ്ടിയ്ക്ക് വായിക്കാന്‍ കഴിഞ്ഞത്.
പി സി ജോര്‍ജിനെപ്പോലുളള ചവറുകൂനകളില്‍ നിന്ന് വാര്‍ത്തയ്ക്കു വേണ്ട വിവരങ്ങള്‍ ചിക്കിച്ചികയുന്ന സുജിത് നായര്‍ക്കും സംഘത്തിനും മേല്‍പറഞ്ഞ വിധമേ വാര്‍ത്തയും വ്യാഖ്യാനങ്ങളുമെഴുതാന്‍ കഴിയൂ. സുജിത്തിന്റെ തകര്‍പ്പന്‍ നിരീക്ഷണം കേട്ടില്ലേ... സംഭവവികാസങ്ങള്‍ രാഷ്ട്രീയപരമായോ പ്രചരണപരമായോ ഒരു നേട്ടവും ഇടതുമുന്നണിയ്ക്ക് ഉണ്ടാക്കിയതുമില്ല പോലും...
നുണ വിഴുങ്ങി നുണ വിസര്‍ജിക്കാന്‍ സുജിത്തും സംഘവും മനോരമയില്‍ തറ്റുടുത്തു നില്‍ക്കുമ്പോള്‍ ഇടതുമുന്നണിയ്‌ക്കൊക്കെ "പ്രചരണപരമായും രാഷ്ട്രീയപരമായും" വല്ല രക്ഷയുമുണ്ടോ പൊന്നു പളനിയാണ്ടവനേ...